ഫയല്‍ ചിത്രം 
India

കോവിഡ് നെ​ഗറ്റീവായവർക്ക് 20 ദിവസം വരെ ആർടിപിസിആറിൽ പോസിറ്റീവ്, ഒമൈക്രോണിന് ഏഴു ദിവസം വരെ

കോവിഡ് വൈറസ് ബാധിച്ച ദിവസം തന്നെ പരിശോധന നടത്തിയാൽ രോ​ഗ ബാധിതനായിട്ടുണ്ടോ എന്ന് അറിയാനാവില്ല

സമകാലിക മലയാളം ഡെസ്ക്

കോവിഡ് നെ​ഗറ്റീവായി 20 ദിവസം വരെ ആർടിപിസിആറിൽ പോസിറ്റീവ് കാണിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ആന്റിജനിൽ എട്ടാം ദിവസം വരെ മാത്രമേ പോസിറ്റീവായി കാണിക്കൂ. എന്നാൽ ഒമൈക്രോണിന്റെ കാര്യത്തിൽ ഏഴു ദിവസം മതി എന്നാണ് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർ​ഗവ് പറയുന്നത്. 

ആദ്യം ദിവസത്തെെ പരിശോധനകൊണ്ട് ഫലമില്ല

കോവിഡ് വൈറസ് ബാധിച്ച ദിവസം തന്നെ പരിശോധന നടത്തിയാൽ രോ​ഗ ബാധിതനായിട്ടുണ്ടോ എന്ന് അറിയാനാവില്ല. ആന്റിജൻ പരിശോധനയാണെങ്കിൽ മൂന്നാം ദിവസം മുതൽ അറിയാൻ സാധിക്കും. എന്നാൽ ആർടിപിസിആർ പരിശോധനയാണെങ്കിൽ രണ്ടാം ദിവസം മുതൽ അറിയാൻ കഴിഞ്ഞേക്കും. എന്നാൽ 20 ദിവസം വരെ ആർടിപിസിആർ ഫലം പോസിറ്റീവായി തുടരാൻ സാധ്യതയുണ്ട്. അപകടകാരിയല്ലെങ്കിലും വൈറസിലെ ചില ആർഎൻഎ ഭാ​ഗം തുടർന്നും സാമ്പിളിൽ കാണിക്കുന്നതാണ് ഇതിന് കാരണം. 

ഒമൈക്രോൺ ബാധിക്കുകയാണെങ്കിൽ ഏഴു ദിവസം വരെ മാത്രമേ പോസിറ്റീവ് കാണിക്കൂ. അതിനാലാണ് ഒമൈക്രോൺ ബാധിക്കുന്നവരുടെ ഹോം ഐസലേഷൻ അവസാനിപ്പിക്കാനും ഡിസ്ചാർജിനുമുള്ള സമയപരിധി 7 ദിവസമായി നിശ്ചയിച്ചിരിക്കുന്നത്. 

പരിശോധന വേണ്ട ഐസലേഷൻ മതി

കോവിഡ് ബാധിതരുമായി അടുത്തിടപഴകുന്ന എല്ലാവർക്കും കോവിഡ് പരിശോധന വേണ്ടെങ്കിലും അവരും ഏഴു ദിവസം ഹോം ഐസലേഷനിസ്‍ കഴിയണമെന്നും ഐസിഎംആർ വിശദീകരിച്ചു. സമ്പർക്കത്തിൽ വരുന്നവരിൽ പ്രായം ചെന്നവരും മറ്റു രോ​ഗമുള്ളവരുമായി അടുത്ത് ഇടപഴകുന്നവരും കോവിഡ് പരിശോധന നടത്തണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT