വീഡിയോ ദൃശ്യം 
India

ജില്ലാ ആശുപത്രി ഐസിയുവിൽ രോ​ഗികൾക്കൊപ്പം പശു! വാർഡിൽ അലഞ്ഞു നടക്കുന്ന വീഡിയോ വൈറൽ

രോഗികളെ പ്രവേശിപ്പിക്കാനും ശരിയായ ചികിത്സ ലഭ്യമാക്കാനും പാടുപെടുന്നതിനിടെ വെള്ളിയാഴ്ചയാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാ​ഗത്തിൽ രോ​ഗികൾക്കൊപ്പം പശു! മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലാ ആശുപത്രിയുടെ ഐസിയുവിലാണ് പശു കയറിയത്. അത്യാഹിത വിഭാ​ഗത്തിലെ വാർഡിൽ അലഞ്ഞു നടക്കുന്ന പശുവിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. 

രോഗികളെ പ്രവേശിപ്പിക്കാനും ശരിയായ ചികിത്സ ലഭ്യമാക്കാനും പാടുപെടുന്നതിനിടെ വെള്ളിയാഴ്ചയാണ് സംഭവം. ആശുപത്രി വളപ്പിലെത്തിയ പശു ഐസിയു വാർഡിലേക്ക് കടക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് ഒരു സെക്യൂരിറ്റിക്കാരൻ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ ജോലിയിൽ നിന്ന് നീക്കിയതായി അധികൃതർ അറിയിച്ചു. വീഡിയോ വൈറലായതോടെ ആരോഗ്യ വകുപ്പ് ജീവനക്കാർ ഒന്നടങ്കം പൊല്ലാപ്പിലായതിന് പിന്നാലെയാണ് അധികൃതർ സംഭവത്തിൽ ഇടപെട്ട് നടപടിയെടുത്തത്. കന്നുകാലികളെ തടയാൻ ആശുപത്രിയുടെ രണ്ട് ഗേറ്റുകളിലും ജീവനക്കാരെ നിയോഗിച്ചിരിക്കെയാണ് ഗുരുതര അനാസ്ഥ.

24 മണിക്കൂറും കാവൽക്കാരനെ വിന്യസിച്ചിട്ടുണ്ടെങ്കിലും അശ്രദ്ധയാണ് സംഭവത്തിന് വഴിയൊരുക്കിയത് എന്നാണ് വിമർശനം. വാർഡിൽ അലഞ്ഞു തിരിയുന്ന പശുവിനെ കണ്ട ആരോ വീഡിയോ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ ജില്ല ഹെൽത്ത് ഓഫീസിലെത്തിയതോടെയാണ് ജീവനക്കാർക്കെതിരെ നടപടിയുണ്ടായത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT