പ്രതീകാത്മക ചിത്രം 
India

ഗോമൂത്രത്തില്‍ മനുഷ്യന് ഹാനികരമായ ബാക്ടീരിയ; ഗുണം ചെയ്യില്ലെന്ന് പഠന റിപ്പോര്‍ട്ട്

ഗോമൂത്രം മനുഷ്യന് ഹാനികരമെന്ന് ഗവേഷണ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ലക്നൗ:  ഗോമൂത്രം മനുഷ്യന് ഹാനികരമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ഗോമൂത്രത്തില്‍ ഹാനികരമായ ബാക്ടീരിയ അടങ്ങിയിരിക്കുന്നതിനാല്‍, മനുഷ്യന് പ്രയോജനം ചെയ്യില്ലെന്നാണ് ഉത്തര്‍പ്രദേശ് ബറേലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം പോത്തിന്റെ മൂത്രം ചില ബാക്ടീരിയകള്‍ക്കെതിരെ ഗുണകരമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഭോജ് രാജ് സിങ് നേതൃത്വം നല്‍കിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ആരോഗ്യമുള്ള പശുവിന്റെ മൂത്ര സാമ്പിള്‍ എടുത്ത് പരിശോധിച്ചപ്പോള്‍ കുറഞ്ഞത് 14 വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയകള്‍ കണ്ടെത്തി. മനുഷ്യന് ഹാനികരമായ ബാക്ടീരിയകള്‍ ആണ് ഇവ. ഇവയില്‍ എസ്‌ഷെറിച്ചിയ കോളിയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  വയറുസംബന്ധമായ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയാണിത്.

ബാക്ടീരിയയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ പോത്തിന്റെ മൂത്രം ഏറെ ഫലപ്രദമാണ്. ഗോമൂത്രവും പോത്തിന്റെ മൂത്രവും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. വ്യത്യസ്ത തരത്തിലുള്ള 73 സാമ്പിളുകളാണ് പരിശോധിച്ചത്. സഹിവാള്‍, തര്‍പാര്‍ക്കര്‍, വിന്ദവാനി എന്നി ഇനത്തില്‍പ്പെട്ട പശുക്കളെയാണ് ഗവേഷണത്തിന് വിധേയമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT