ത്രിപുരസുന്ദരി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ അമിത് ഷാ/ബിജെപി ത്രിപുര ട്വിറ്റര്‍ 
India

ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ സിപിഎമ്മിന് ധൈര്യമില്ല; കൊന്നു തള്ളിയവര്‍ക്കൊപ്പം ചേര്‍ന്നതില്‍ കോണ്‍ഗ്രസ് ലജ്ജിക്കണം: അമിത് ഷാ

ത്രിപുരയില്‍ ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ സിപിഎമ്മിന് ധൈര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ത്രിപുരയില്‍ ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ സിപിഎമ്മിന് ധൈര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതോടെ, സിപിഎം തോല്‍ക്കുമെന്ന് ഉറപ്പായെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വിജയ് സങ്കല്‍പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസിന്റെ നിരവധി നേതാക്കളെ കൊന്നുതള്ളിയ സിപിഎമ്മുമായി സഖ്യമുണ്ടാക്കിയതില്‍ അവര്‍ ലജ്ജിക്കണം. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം, എല്ലാ വീടുകളിലും വൈദ്യുതിയും ഗ്യാസ് കണക്ഷനും നല്‍കി. ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. ഭക്ഷണം സൗജന്യമായി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മേഖലയില്‍ സമാധാനം ഉറപ്പാക്കി. വരും വര്‍ഷങ്ങളില്‍ ത്രിപുരയെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ഞായറാഴ്ച രണ്ട് റാലികളാണ് അമിത് ഷാ ത്രിപുരയില്‍ നടത്തുന്നത്. ഉദയ്പുരിലെ മാതാ ത്രിപുര സുന്ദരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ് അദ്ദേഹം പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് റാലികളില്‍ പങ്കെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT