ബിനോയ് വിശ്വം, അമിത് ഷാ 
India

'രാഷ്ട്രീയ കൊല നടക്കുന്ന കേരളത്തിലെ അംഗം എതിര്‍ക്കുന്നത് എന്തിന്?'; രാജ്യസഭയില്‍ അമിത് ഷായും ബിനോയ് വിശ്വവും തമ്മില്‍ വാക്‌പ്പോര്, ക്രിമിനല്‍ നടപടി ബില്‍ പാസായി

അറസ്റ്റ് ചെയ്യുന്നവരുടെ ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് അധികാരം നല്‍കുന്നതാണ് ബില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടി നിയമഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. അറസ്റ്റ് ചെയ്യുന്നവരുടെ ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് അധികാരം നല്‍കുന്നതാണ് ബില്‍. സെലക്ട് കമ്മിറ്റിയുടെ പരിഗണയ്ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളി. 59ന് എതിരെ 97 വോട്ടിനാണ് പ്രമേയം തള്ളിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിച്ചത്. കഴിഞ്ഞദിവസം, ലോക്‌സഭയിലും ബില്‍ പാസായിരുന്നു.

രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ബില്‍ പാസാകും. ചര്‍ച്ചക്കിടെ, കേരളത്തില്‍ നിന്നുള്ള അംഗം ബിനോയ് വിശ്വവും അമിത് ഷായും തമ്മില്‍ വാക്‌പ്പോര് നടന്നു. ബില്ലിനെ എതിര്‍ത്ത ബിനോയ് വിശ്വം, മനുഷ്യാവകാശ ലംഘനമാണ് നടപ്പാക്കുന്നത് എന്ന നിലപാട് സ്വീകരിച്ചു. ഇതിനെതിരെ അമിത് ഷാ രംഗത്തുവരികയായിരുന്നു. ക്രിമിനല്‍ നടപടി ബില്ലിനെ ഭയക്കുന്നത് എന്തിനെന്ന് അമിത് ഷാ ചോദിച്ചു. മനുഷ്യാവകാശം എന്നത് ഒരു ഭാഗത്തുമാത്രം ഉള്ളതല്ല. അക്രമങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്കും മനുഷ്യാവകാശമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. 

ബില്ലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. ബില്ല് ദുരപയോഗം ചെയ്യപ്പെടില്ല. ബില്ലിനെ വിമര്‍ശിക്കാന്‍ ബിനോയ് വിശ്വത്തിന് അധികാരമില്ല. രാഷ്ട്രീയ കൊല നടക്കുന്ന കേരളത്തിലെ അംഗം എതിര്‍ക്കുന്നത് എന്തിന് എന്നും അമിത് ഷാ ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി