പ്രതീകാത്മക ചിത്രം 
India

കനാല്‍ മുറിച്ചു കടക്കുന്നതിനിടെ വാച്ച്മാന്റെ കാല്‍ മുതല കടിച്ചെടുത്തു

15 മിനിറ്റോളം നിണ്ട പോരാട്ടത്തിനൊടുവിലാണ് മുതലയുടെ വായില്‍ നിന്നും നാട്ടുകാര്‍ ഇയാളെ രക്ഷിച്ചത്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കനാല്‍ മുറിച്ചുകടക്കുന്നതിനിടെ വാച്ച്മാന്റെ കാല്‍ മുതല കടിച്ചെടുത്തു. ഖേരി ജില്ലയിലെ ബല്‍ഹഗ്രാമത്തിലാണ് സംഭവം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മുതലയില്‍ നിന്ന് ഇയാളെ രക്ഷിച്ചത്. 

ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൂടുതല്‍ ചികിത്സ ആവശ്യമായതിനാല്‍ ലക്‌നൗവിലെ മെഡിക്കല്‍ കോളജിലെക്ക് മാറ്റി.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇവിടെ മുതലയുടെ ആക്രമണത്തില്‍ നാലുപേരാണ് മരിച്ചത്. ജൂണ്‍ 26ന് കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് ഒരാളെ മുതല പിടിച്ചത്. മെയ് 22ന് പാലിയ പ്രദേശത്ത് മറ്റൊരാള്‍ മുതലയുടെ ആക്രമണത്തില്‍ മരിച്ചു. സമീപജില്ലയായ പീലിഭിത്തില്‍ രണ്ട് പേര്‍ മുതലയുടെ ആക്രമണത്തില്‍ മരിച്ചതായും നാട്ടുകാര്‍ പറയുന്നു. 

ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ഷാര്‍ദ കനാല്‍ മുറിച്ചുകടക്കുന്നതിനിടെയാണ് ഈശ്വര്‍ദിന്‍ എന്നയാളെ മുതല കടിച്ചെതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുതല കടിച്ചതിന് പിന്നാലെ സഹായത്തിനായി ഇയാള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. നാട്ടുകാര്‍ മുതലയെ കല്ലെറിഞ്ഞും അടിച്ചും ഓടിക്കുകയായിരുന്നു. 15 മിനിറ്റോളം നിണ്ട പോരാട്ടത്തിനൊടുവിലാണ് മുതലയുടെ വായില്‍ നിന്നും ഇയാളെ രക്ഷിച്ചത്. അപ്പോഴെക്കും ഇയാളുടെ ഇടത് കാല്‍ പൂര്‍ണമായി മുതല കടിച്ചെടുത്തിരുന്നു. ആ സമയത്ത് ഇയാളുടെ ബോധമില്ലായിരുന്നെന്നും അമിതമായി രക്തം വാര്‍ന്നുപോയിരുന്നതായും നാട്ടുകാര്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഗുരുതരാവസ്ഥയിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT