കെജരിവാളും അതിഷിയും  ഫയൽ
India

ഒന്നര മണിക്കൂറോളം പിന്നില്‍; തിരിച്ചു കയറി കെജരിവാൾ, അതിഷിയും സിസോദിയയും പിന്നില്‍ത്തന്നെ

ജങ്പുര മണ്ഡലത്തില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പിന്നിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മുന്നിലെത്തി. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നര മണിക്കൂറോളം പിന്നിലായിരുന്ന ശേഷമാണ് കെജരിവാള്‍ ലീഡ് നേടുന്നത്. അതേസമയം കല്‍ക്കാജി മണ്ഡലത്തില്‍ ലീഡ് നില മാറിമറിയുകയാണ്. ഒന്നര മണിക്കൂറിനു ശേഷം മുഖ്യമന്ത്രി അതിഷി മുന്നിലെത്തിയെങ്കിലും ബിജെപി ലീഡ് തിരിച്ചു പിടിച്ചു.

ജങ്പുര മണ്ഡലത്തില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പിന്നിലാണ്. ഒന്നര മണിക്കൂറോളം പിന്നിലായിരുന്ന ശേഷം സിസോദിയ മുന്നിലെത്തിയിരുന്നു. എന്നാല്‍ ബിജെപി ലീഡ് തിരിച്ചുപിടിച്ചു. ബിജെപിയുടെ തര്‍വീന്ദര്‍ സിങ് മര്‍വയാണ് സിസോദിയയുടെ പ്രധാന എതിരാളി. കല്‍ക്കാജിയില്‍ അതിഷിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ എംപിയുമായ രമേഷ് ബിദൂരിയാണ് മത്സരിക്കുന്നത്. യുവനേതാവ് അല്‍ക്ക ലാംബയാണ് ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ തുടക്കത്തില്‍ കെജരിവാളിനെ പിന്നിലാക്കി ബിജെപിയുടെ പര്‍വേശ് വര്‍മയാണ് മുന്നിലെത്തിയിരുന്നത്. മുന്‍മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് മുന്‍ എംപിയായ പര്‍വേശ്. മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബാദലി മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT