പ്രതീകാത്മക ചിത്രം 
India

വനിതാ ഡോക്ടര്‍ 21 കാരനെ ഹണിട്രാപ്പില്‍ കുടുക്കി; തട്ടിക്കൊണ്ടുപോയി സഹപ്രവര്‍ത്തകന്റെ വീട്ടില്‍ തടവിലാക്കി; 70 ലക്ഷം ആവശ്യപ്പെട്ടു; അറസ്റ്റ്

മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹണിട്രാപ്പില്‍ കുടുക്കി വനിതാ ഡോക്ടര്‍ തട്ടിക്കൊണ്ടുപോയി

Author : സമകാലിക മലയാളം ഡെസ്ക്


ലക്‌നൗ: മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. സഹപ്രവര്‍ത്തകന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ വിട്ടയക്കണമെങ്കില്‍ 70 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ പ്രീതി മെഹ്‌റയാണ് അറസ്റ്റിലായത്.

ഹരിയാനയിലെ ദൗറഗ്രാമത്തില്‍ നിന്നാണ് വനിതാ ഡോക്ടറെ പൊലീസ് പിടികൂടിയതത്. പെട്ടെന്ന് പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് മെഡിക്കല്‍ വിദ്യാര്‍ഥിയായ ഗൗരവ് ഹല്‍ദാറുമായി സൗഹൃദം സ്ഥാപിച്ചത്. യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ഡോക്ടര്‍ അഭിഷേക് സിങ് സഹായിച്ചതായും പൊലീസ് പറഞ്ഞു. 

21 കാരനായ ഹല്‍ദാറിനെ ജനുവരി 18നാണ് വനിതാ ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്.  ഇവര്‍ മോചനദ്രവ്യമായി 70 ലക്ഷം ആവശ്യപ്പെടുകയും ചെയ്തു.  മെഡിക്കല്‍ വിദ്യാര്‍ഥിയെ ജനുവരി 22ന് പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ഡോക്ടര്‍ അഭിഷേക് നേരത്തെ പ്രീതിയ്‌ക്കൊപ്പം ഡല്‍ഹിയിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു. അപ്പോള്‍ അവിടെ ഗൗരവ് ഹല്‍ദാറും ജോലിക്കുണ്ടായിരുന്നു. അഭിഷേക് ഫ്‌ലാറ്റിലാണ് 21കാരനെ തട്ടിക്കൊണ്ടുപോയ ശേഷം മയക്കുമരുന്ന് നല്‍കി തടങ്കിലില്‍ ആക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി