കുത്തൊഴുക്കില്‍ ഒലിച്ചുപോയ കൊമ്പനാന, ട്വിറ്റര്‍ 
India

കുത്തൊഴുക്കില്‍ കൊമ്പന്‍ നദിയില്‍ കുടുങ്ങി; രക്ഷിക്കാനെത്തിയ ബോട്ട്  മറിച്ചിട്ടു, മൂന്ന് പേരെ കാണാനില്ല- വീഡിയോ 

ഒഡീഷയില്‍ കനത്തമഴയെ തുടര്‍ന്ന് മഹാനദിയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ ഒലിച്ചുപോയ കൊമ്പനാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബോട്ട് മുങ്ങി

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ കനത്തമഴയെ തുടര്‍ന്ന് മഹാനദിയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ ഒലിച്ചുപോയ കൊമ്പനാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബോട്ട് മുങ്ങി. നദിയില്‍ കുടുങ്ങിപ്പോയ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ, രക്ഷാസംഘം സഞ്ചരിച്ച ബോട്ടിനെ കൊമ്പനാന ആക്രമിക്കുകയായിരുന്നു. ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് ഒലിച്ചുപോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അടക്കം ആറുപേരില്‍ മൂന്ന് പേരെ രക്ഷിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.

ഇന്ന് രാവിലെ മുണ്ടാലിയിലാണ് സംഭവം. കൊമ്പനാന ഒലിച്ചുപോയത് അറിഞ്ഞ് രക്ഷിക്കാനെത്തിയതാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പത്തംഗ സംഘം. മുണ്ടാലി പാലത്തിന് സമീപമാണ് കൊമ്പനാനയെ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. കൊമ്പനാനയുടെ ചിന്നംവിളി കേട്ട് പ്രദേശവാസികളാണ് അഗ്നിശമന സേനയെ അറിയിച്ചത്. 

ആനക്കൂട്ടത്തില്‍ നിന്ന് കൊമ്പനാന കൂട്ടം തെറ്റുകയായിരുന്നു. പുഴ മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുത്തൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഒലിച്ചുപോയ ആന പാലത്തിന് സമീപം കുടുങ്ങി കിടക്കുന്നതാണ് ദൗത്യസംഘം കണ്ടത്.

ആനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പേടിച്ച് ഭയന്ന കൊമ്പന്‍ ബോട്ട് ആക്രമിക്കുകയായിരുന്നു. ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് ആറുപേരാണ് ഒലിച്ചുപോയത്. ഇതില്‍ മൂന്ന് പേരെ രക്ഷിച്ചു. അവശേഷിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ശ്രമവും ഒപ്പം തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT