പ്രതീകാത്മക ചിത്രം 
India

പരിചയപ്പെട്ടത് ഡേറ്റിങ്ങ് ആപ്പിലൂടെ, വിളിച്ചുവരുത്തി യുവതി സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തി; ഹണിട്രാപ്പില്‍ കുടുങ്ങി എന്‍ജിനീയര്‍, ആറു ലക്ഷം രൂപ നഷ്ടപ്പെട്ടു

ഹണിട്രാപ്പില്‍ കുടുങ്ങിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്ക് ആറുലക്ഷം രൂപ നഷ്ടമായി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഹണിട്രാപ്പില്‍ കുടുങ്ങിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്ക് ആറുലക്ഷം രൂപ നഷ്ടമായി. വീട്ടില്‍ വിളിച്ചുവരുത്തി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി യുവാവിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ കേസില്‍ യുവതിയെയും മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈയിലാണ് സംഭവം. ഡേറ്റിങ്ങ് ആപ്പില്‍ പരിചയപ്പെട്ട യുവതിയാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ തട്ടിപ്പിന് ഇരയാക്കിയത്.  യുവതി ആവശ്യപ്പെട്ട പ്രകാരം യുവാവ് ദീപാലി ജെയ്‌ന്റെ വീട്ടില്‍ എത്തി. ഇവിടെ ദീപാലി ജെയ്‌നിന് പുറമേ നാലുപേര്‍ കൂടി ഉണ്ടായിരുന്നു. ദീപാലി ജെയ്‌നുമൊന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയാണ് തട്ടിപ്പിന് ഇരയാക്കിയത്.  

പണം നല്‍കിയില്ലെങ്കില്‍ ബലാത്സംഗം ചെയ്തു എന്ന് കാണിച്ച് പരാതി നല്‍കുമെന്ന് യുവതി പറഞ്ഞു. യുവാവിനെ മുറിയില്‍ അടച്ചിട്ട ശേഷമായിരുന്നു ഭീഷണി. അതിനിടെ യുവാവിന്റെ മൊബൈലില്‍ നിന്ന് ദീപാലി ജെയ്‌ന്റെ മെസേജുകള്‍ നീക്കം ചെയ്തു. ഭീഷണിക്ക് വഴങ്ങിയ യുവാവ് മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി നാലുലക്ഷം രൂപ കൈമാറി. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് രണ്ടു ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തതായും പൊലീസ് പറയുന്നു. 

വിവരം പൊലീസില്‍ അറിയിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ യുവാവ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ദീപാലി ജെയ്‌ന്റെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT