അനിൽ ഝാ കെജരിവാളിനൊപ്പം  എക്സ്
India

ഡൽ​​ഹിയിൽ വീണ്ടും കൂടുമാറ്റം; ബിജെപി വിട്ട് മുൻ എംഎൽഎ ആം ആദ്മി പാർട്ടിയിൽ

മുന്‍ എംഎല്‍എ അനില്‍ ഝായാണ് എഎപിയില്‍ ചേര്‍ന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മന്ത്രി കൈലാഷ് ഗെഹലോട്ട് രാജിവെച്ചതിന് തൊട്ടുപിന്നാലെ ബിജെപി മുന്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ എത്തിച്ച് ആം ആദ്മി പാര്‍ട്ടി. മുന്‍ എംഎല്‍എ അനില്‍ ഝായാണ് എഎപിയില്‍ ചേര്‍ന്നത്. എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാളാണ് അനില്‍ ഝായെ ഷാളും തൊപ്പിയും അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കിരാരി അസംബ്ലി മണ്ഡലത്തില്‍ നിന്നും അനില്‍ ഝാ രണ്ടുതവണ ബിജെപി എംഎല്‍എയായിട്ടുണ്ട്. ബിജെപി നേതൃത്വത്തോടും നയങ്ങളോടുമുള്ള അതൃപ്തിയാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് അനില്‍ ഝാ പറയുന്നത്. താഴേത്തട്ടില്‍ ശക്തമായ സ്വാധീനമുള്ള നേതാവായ അനില്‍ ഝായുടെ വരവ് എഎപിക്ക് ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് മന്ത്രിയായിരുന്ന കൈലാഷ് ഗെഹലോട്ട് രാജിവെച്ചത്. മന്ത്രിസ്ഥാനവും എഎപി പ്രാഥമിക അംഗത്വവും അദ്ദേഹം രാജിവെച്ചു. ശീഷ്മഹല്‍ പോലുള്ള വിവാദങ്ങള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ഇനിയും വിശ്വസിക്കണോയെന്ന സംശയം ഉയര്‍ത്തുകയാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ഗെഹലോട്ട് ആരോപിച്ചു. ഡല്‍ഹിയിലെ അതിഷി സര്‍ക്കാരില്‍ ഗതാഗതം, റവന്യൂ, നിയമ വകുപ്പുകളാണ് കൈലാഷ് ഗെഹലോട്ട് കൈകാര്യം ചെയ്തിരുന്നത്. കൈലാഷ് ​ഗെഹലോട്ട് ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT