പ്രതീകാത്മക ചിത്രം 
India

കര്‍ഷകന്‍ കുഴിച്ചെടുത്തത് 30 ലക്ഷം രൂപയുടെ വജ്രശേഖരം; ഭാഗ്യം തേടിയെത്തുന്നത് രണ്ടു വര്‍ഷത്തിനിടെ ആറാംതവണ

മധ്യപ്രദേശിലെ പന്നയില്‍ സര്‍ക്കാരില്‍നിന്ന് പാട്ടത്തിനെടുത്ത ഭൂമിയില്‍നിന്ന് കര്‍ഷകന്‍ കുഴിച്ചെടുത്തത് 6.47 കാരറ്റ് വജ്രം

Author : സമകാലിക മലയാളം ഡെസ്ക്


ധ്യപ്രദേശിലെ പന്നയില്‍ സര്‍ക്കാരില്‍നിന്ന് പാട്ടത്തിനെടുത്ത ഭൂമിയില്‍നിന്ന് കര്‍ഷകന്‍ കുഴിച്ചെടുത്തത് 6.47 കാരറ്റ് വജ്രം. രണ്ടുവര്‍ഷത്തിനിടെ ഇത് ആറാമത്തെ തവണയാണ് കര്‍ഷകന് ഭൂമിയില്‍ നിന്ന് വജ്രം ലഭിക്കുന്നത്. 

പ്രകാശ് മജൂംദാര്‍ എന്നയാള്‍ക്കാണ് അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്. പന്ന ജില്ലയിലെ ജരുവാപൂര്‍ ഗ്രാമത്തിലാണ് സംഭവം. വജ്രം വില്‍പ്പനയ്ക്ക് വെയ്ക്കുമെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച വിലയാണ് നിശ്ചയിക്കുകയെന്നും വജ്രശേഖരങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ന്യൂട്ടന്‍ ജയിന്‍ വ്യക്തമാക്കി. 

ഖനനത്തിന് തന്നെ സഹായിച്ച് നാല് പാര്‍ടണര്‍മാര്‍ക്കും തുക വീതിക്കുമെന്ന് മജൂംദാര്‍ പറഞ്ഞു. രണ്ടുവര്‍ഷത്തിനിടെ ആറാമത്തെ തവണയാണ് വജ്രം ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷം 7.44കാരറ്റ് വജ്രമാണ് കിട്ടിയത്. രണ്ടുമുതല്‍ 2.5വരെ കാരറ്റ് വലിപ്പമുള്ള മറ്റു രണ്ട് അപൂര്‍വ കല്ലുകള്‍ കൂടി ഖനനത്തിനിടെ ലഭിച്ചിട്ടുണ്ടെന്നും മജൂംദാര്‍ കൂട്ടിച്ചേര്‍ത്തു. 

6.47 കാരറ്റ് വജ്രത്തിന് മുപ്പത് ലക്ഷം രൂപവരെ വില വരുമെന്നാണ് വിലയിരുത്തുന്നത്. 12 ലക്ഷം കാരറ്റ് വജ്രശേഖരം പന്ന ജില്ലയിലുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. വജ്ര ഖനനത്തിനായി കര്‍ഷകര്‍ക്കും ഗ്രാമവാസികള്‍ക്കും സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കാറുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT