മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി ഇന്ദര്‍ സിംഗ് പര്‍മാര്‍ 
India

'പോയി ചത്തൂടേ'; സ്‌കൂള്‍ ഫീസ് കുറയ്ക്കാനാവശ്യപ്പെട്ട രക്ഷിതാക്കളോട് വിദ്യാഭ്യാസമന്ത്രി; വിവാദം; (വീഡിയോ)

കോവിഡ് കാലത്ത് സ്വകാര്യ സ്‌കൂളുകള്‍ അമിതമായി ഫീസ് ഈടാക്കുന്നതിനെതിരെയാണ് രക്ഷിതാക്കള്‍ വിദ്യാഭ്യാസമന്ത്രിയെ കണ്ടത്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: സ്വകാര്യ സ്‌കൂളുകളില്‍ ഭീമമായ ഫീസ് ഈടാക്കുന്നതു സംബന്ധിച്ച പരാതി പറയാനെത്തിയ രക്ഷിതാക്കളോട് മോശമായി പ്രതികരിച്ച് മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി. നൂറോളം രക്ഷിതാക്കളാണ് പരാതിയുമായി മന്ത്രിയുടെ വീട്ടിലെത്തിയത്. പരാതി കേട്ടശേഷം അരോട് പോയി ചത്തൂടേ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 

മധ്യപ്രദേശ് മന്ത്രി ഇന്ദര്‍ സിംഗ് പര്‍മാറാണ് ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാറിനു തലവേദനയാകുന്ന പ്രതികരണം നടത്തിയത്.  കോടതി നിര്‍ദേശം പോലും മറികടന്ന് സ്‌കൂളുകള്‍ വലിയ തുക ഫീസായി  ഈടാക്കുന്നതായും രക്ഷിതാക്കള്‍ ആരോപിക്കുന്നു. കോവിഡ് കാലത്ത് ഫീസ് നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട മധ്യപ്രദേശ് പാലക് മഹാസംഘ് എന്ന സംഘടനയിലെ നൂറോളം രക്ഷിതാക്കളാണ് പര്‍മാറിന്റെ വസതിയിലെത്തിയത്. പരാതി കേട്ട പര്‍മാര്‍ 'പോയി ചത്തൂടേ 'എന്നാണ് രക്ഷിതാക്കളോട് ചോദിച്ചത്. നിങ്ങള്‍ക്കെന്താണോ ചെയ്യാന്‍ സാധിക്കുക അത് പോയി ചെയ്യൂ എന്നും മന്ത്രി രോഷത്തോടെ രക്ഷിതാക്കളോട് പറഞ്ഞു. 

പ്രതികരണം വിവാദമായതോടെ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. രാജിവച്ചില്ലെങ്കില്‍ ചൗഹാന്‍ സര്‍ക്കാര്‍ മന്ത്രിസഭയില്‍ നിന്നും പര്‍മാറിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സാലൂജ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

SCROLL FOR NEXT