പ്രതീകാത്മക ചിത്രം 
India

ഒറ്റ ഇഞ്ചക്ഷന് വില 16 കോടി രൂപ, അഞ്ച് മാസം പ്രായമുള്ള മകനായി ദമ്പതികൾ പണം കണ്ടെത്തിയത് 42 ദിവസം കൊണ്ട്  

സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കുഞ്ഞിന്റെ ജീൻ തെറാപ്പി കുത്തിവെയ്പ്പിനാണ് 16 കോടി രൂപ ചിലവ്

Author : സമകാലിക മലയാളം ഡെസ്ക്

അഹമദാബാദ്: അഞ്ച് മാസം പ്രായമുള്ള മകനെ രക്ഷിക്കാനായി ക്രൗഡ് ഫണ്ടിംഗിലൂടെ 16 കോടി രൂപ സമാഹരിച്ച് മാതാപിതാക്കൾ. സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കുഞ്ഞിന്റെ ജീൻ തെറാപ്പി കുത്തിവെയ്പ്പിനാണ് 16 കോടി രൂപ ചിലവ്. പണത്തിനായുള്ള ക്യാംപെയിൻ തുടങ്ങി 42 ദിവസത്തിനുള്ളിൽ കുത്തിവെയ്പ്പിനാവശ്യമായ തുക കണ്ടെത്താൻ ഇവർക്കായി. 

കുഞ്ഞുണ്ടായി ഒരുമാസമായിട്ടും കൈകാലുകൾ സാധാരണ നിലയിൽ ചലിപ്പിക്കാതായതോടെയാണ് രോഗാവസ്ഥ ശ്രദ്ധയിൽപ്പെട്ടത്. ഡോക്ടറെ സമീപിച്ചപ്പോൾ മസ്‌കുലർ അട്രോഫി ആണന്നും ജീൻ തെറാപ്പി കുത്തിവെയ്പ്പ് മാത്രമാണ് ചികിത്സയെന്നും നിർദേശിച്ചു. നട്ടെല്ലിന്റെയും തലച്ചോറിലെയും നാഡീകോശങ്ങൾ ക്ഷയിക്കുന്നതുവഴി പേശികളുടെ ചലനം നഷ്‌പ്പെടുന്ന ഒരു ജനിതക രോഗാവസ്ഥയാണ് ഇത്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച കുഞ്ഞിന് കുത്തിവെയ്പ്പ് നൽകിയതെന്ന് കുട്ടിയുടെ അച്ഛൻ രജ്ദീപ്സിങ് റാത്തോഡ് പറഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും ചിലവേറിയ ഇഞ്ചെക്ഷനുകളിൽ ഒന്നാണ് ഇത്. 

മാർച്ചിൽ ഇവർ ആരംഭിച്ച ക്യാംപെയിനിലേക്ക് ഗുജറാത്തിൽ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും പണം എത്തി. മരുന്നിന്റെ വിലയ്ക്ക് പുറമേയുള്ള കസ്റ്റംസ് ഡ്യൂട്ടിയിൽ കേന്ദ്ര സർക്കാർ ഇളവു ചെയ്തു നൽകിയതും സഹായകരമായെന്ന് രജ്ദീപ്സിങ് പറഞ്ഞു. 6.5 കോടി രൂപയാണ് കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ കുറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT