കേസില്‍ അറസ്റ്റിലായ പ്രതികള്‍  എഎന്‍ഐ
India

കഴിച്ചത് ഗോമാംസമല്ല; ഹരിയാനയിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ ലാബ് റിപ്പോര്‍ട്ട് പുറത്ത്

ബംഗാള്‍ സ്വദേശിയായ ആക്രി കച്ചവടക്കാരന്‍ സാക്കിര്‍ മാലിക്കിനെയായിരുന്നു ഒരുകൂട്ടം ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: ഹരിയാനയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് തൊഴിലാളിയെ ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍, ഇയാളുടെ വീട്ടില്‍ നിന്നും ലഭിച്ചത് ഗോമാംസം അല്ലെന്ന് പൊലിസ്. ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ബീഫ് അല്ലെന്ന് സ്ഥിരീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബംഗാള്‍ സ്വദേശിയായ ആക്രി കച്ചവടക്കാരന്‍ സാക്കിര്‍ മാലിക്കിനെയായിരുന്നു ഒരുകൂട്ടം ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയത്. ഹരിയാനയിലെ ചര്‍ഖി ദാദ്രി ജില്ലയില്‍ ഓഗസ്റ്റ് 27നായിരുന്നു സംഭവം.

കൊല്ലപ്പെട്ട സാക്കിര്‍ മാലിക്കിന്റെ വീട്ടില്‍ നിന്നും എടുത്ത ഇറച്ചി പരിശോധനയ്ക്കായി ഫരീദബാദിലെ ലാബിലേക്ക് അയച്ചിരുന്നു. ഇത് ബീഫ് അല്ലെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ഇന്ന ലഭിച്ചതായും ചര്‍ഖി ദാദ്രി ജില്ലയിലെ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ഭരത് ഭൂഷണ്‍ പറഞ്ഞു. റിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ വില്‍ക്കാനെന്ന വ്യാജേന പ്രതികള്‍, മാലിക്കിനെ കടയിലേക്ക് വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ മാലിക്കിനെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് വീണ്ടും മര്‍ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT