മേഘാലയയിലുണ്ടായ ഉരുൾപൊട്ടൽ  എക്സ്
India

കനത്ത മഴയും ഉരുള്‍പൊട്ടലും; മേഘാലയയില്‍ 10 മരണം

പുനര്‍നിര്‍മാണ ങ്ങള്‍ക്കായി ബെയ്ലി ബ്രിഡ്ജ് സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു

സമകാലിക മലയാളം ഡെസ്ക്

ഷില്ലോങ്: മേഘാലയയില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും 10 പേര്‍ മരിച്ചു. വെസ്റ്റ് ഗാരോ ഹില്‍സ്, സൗത്ത് ഗാരോ ഹില്‍സ് ജില്ലകളിലാണ് ഉരുള്‍പൊട്ടല്‍ കനത്ത നാശം വിതച്ചത്. ഗാസാപാര മേഖലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കനത്ത മഴയാണ് പെയ്തത്.

വിദൂര ഗ്രാമമായ ഹത്തിയാസിയ സോങ്മയില്‍ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയാണ് ഏഴംഗ കുടുംബം മരിച്ചത്. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. നിരവധി പ്രദേശങ്ങളില്‍ റോഡും വൈദ്യുതി ബന്ധങ്ങളും നിലച്ചിരിക്കുകയാണ്. ദാലു-ബാഗ്മാരാ റോഡ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നു.

പ്രളയക്കെടുതിയും മണ്ണിടിച്ചിലും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മ അവലോകനം ചെയ്തു. പുനര്‍നിര്‍മാണ ങ്ങള്‍ക്കായി ബെയ്ലി ബ്രിഡ്ജ് സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് യോഗത്തില്‍ സാങ്മ നിര്‍ദ്ദേശിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT