ഹിമാചലില്‍ വീടുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, എക്‌സ്‌ 
India

വീടുകളില്‍ വിള്ളല്‍, 70 ഓളം ഗ്രാമവാസികള്‍ ഉറങ്ങിയത് വെളിയില്‍; ഹിമാചലില്‍ പരിഭ്രാന്തി

ഇത്തവണ കനത്തമഴയില്‍ ദുരിതം നേരിട്ട ഹിമാചല്‍ പ്രദേശില്‍ നിരവധി വീടുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ഷിംല:  ഇത്തവണ കനത്തമഴയില്‍ ദുരിതം നേരിട്ട ഹിമാചല്‍ പ്രദേശില്‍ നിരവധി വീടുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. ലാഹുല്‍- സ്പിതി ജില്ലയിലെ ലിന്‍ഡൂര്‍ ഗ്രാമത്തിലെ 16 വീടുകളില്‍ ഒന്‍പതിടത്താണ് വിള്ളല്‍ കണ്ടെത്തിയത്. മണ്ണിടിച്ചലിനെ തുടര്‍ന്നാണ് വിള്ളല്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മണ്ണിടിച്ചലിനുള്ള കാരണം കണ്ടെത്താന്‍ ജിയോളജിക്കല്‍ സര്‍വ്വ വരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വീട്ടില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഗ്രാമത്തിലെ 70 ഓളം ആളുകള്‍ വീടിന് പുറത്താണ് കിടന്നത്. വീട് തകര്‍ന്നുവീഴുമോ എന്ന ഭയത്തിലാണ് ഗ്രാമവാസികള്‍. വിള്ളല്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കൃഷിയിടങ്ങളിലും നാശംനഷ്ടം സംഭവിച്ചതായും നാട്ടുകാര്‍ പറയുന്നു.

തൊട്ടടുത്ത ജലസോത്രസില്‍ നിന്ന് വെള്ളം ഊറി വരുന്നതാകാം ഇതിന് കാരണമെന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന സൂചന. ജിയോളജിക്കല്‍ സര്‍വ്വേ പരിശോധന നടത്തിയാല്‍ മാത്രമേ ഇതിന്റെ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ. സ്ഥലത്ത് പരിശോധന നടത്താന്‍ ജിയോളജിക്കല്‍ സര്‍വ്വേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ലാഹുല്‍ - സ്പിതി ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ കുമാര്‍ അറിയിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT