ഐടിബിപിയുടെ രക്ഷാദൗത്യത്തില്‍ നിന്ന്‌ 
India

മണിക്കൂറുകള്‍ നീണ്ട ദൗത്യം; തകര്‍ന്ന ടണലില്‍ നിന്ന് പതിനാറുപേരെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി ഐടിബിപി (വീഡിയോ)

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ടണലില്‍ കുടുങ്ങിയ പതിനാറുപേരെ ഐടിബിപി രക്ഷപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ടണലില്‍ കുടുങ്ങിയ പതിനാറുപേരെ ഐടിബിപി രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട രക്ഷാ ദൗത്യത്തിന് ഒടുവിലാണ് ഇവരെ പുറത്തെത്തിക്കാനായത്.

ജോഷിമഠിലെ തപോവനിന് സമീപത്തെ ടണലിലാണ് മണ്ണിടിഞ്ഞുവീണ് ആളുകള്‍ കുടുങ്ങിയത്. പ്രദേശത്ത് ഐടിബിപിയുടെ മൂന്ന് ടീമുകളായി 250 സൈനികര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 

ഞായറാഴ്ച രാവിലെയോടെയാണ് തപോവന്‍ മേഖലയില്‍ ഹിമപാതമുണ്ടായത്. 150ഓളം പേരെ കാണാതായിട്ടുണ്ട്. ഇവര്‍ മരിച്ചതായി സംശയിക്കുന്നതായി ഉത്തരാഖണ്ഡ് ചീഫ് സെകക്രട്ടറി പറഞ്ഞു.

പത്ത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഹിമപാതത്തെ തുടര്‍ന്ന് ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നത് വെള്ളപ്പൊക്കത്തിന് കാരണമായി. അളകനന്ദ നദിയും കരകവിഞ്ഞ് ഒഴുകുകയാണ്. ഋഷിഗംഗ വൈദ്യുതോല്‍പ്പാദന പദ്ധതിക്ക് സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

യുദ്ധകാലടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. ജനങ്ങളെ രക്ഷിക്കുന്നതിന് വേണ്ടി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ഉത്തരാഖണ്ഡിനൊപ്പമാണ് രാജ്യമെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT