മുഹമ്മദ് അസ്ഫന്‍ എക്സ്
India

രണ്ട് ലക്ഷം ശമ്പളം വാഗ്ദാനം ചെയ്തു; റഷ്യയില്‍ കുടുങ്ങി; ഹൈദരാബാദ് സ്വദേശി യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു

ഇന്ത്യന്‍ എംബസിയാണ് മരണം സ്ഥിരീകരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് പോയ ഹൈദരാബാദ് സ്വദേശി യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫന്‍(30) ആണ് കൊല്ലപ്പെട്ടത്. മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയാണ് മരണം സ്ഥിരീകരിച്ചത്.

ഇന്ത്യക്കാരനായ മുഹമ്മദ് അസ്ഫന്റെ മരണത്തേക്കുറിച്ച് അറിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് എംബസി എക്‌സില്‍ കുറിപ്പ് പങ്കുവച്ചത്. മരിച്ച വ്യക്തിയുടെ കുടുംബമായും റഷ്യന്‍ അധികൃതരുമായും ബന്ധപ്പെട്ടുണ്ടെന്നും കുറിച്ചു. യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും എംബസി വ്യക്തമാക്കി.

റഷ്യന്‍ ആര്‍മിയില്‍ സഹായിയുടെ തസ്തികയിലേക്കെന്ന് പറഞ്ഞാണ് റിക്രൂട്ട്‌മെന്റ് നടന്നത്. ഹൈദരാബാദില്‍ തുണിക്കടയില്‍ ജോലി ചെയ്തിരുന്ന അസ്ഫനെ ചെന്നൈയില്‍നിന്നാണു റിക്രൂട്ട് ചെയ്തത്. പ്രതിമാസം 1.5 ലക്ഷം മുതല്‍ 2 ലക്ഷം വരെയാണ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. യുദ്ധത്തില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ ജനുവരി 22 നു യുവാവിനെ അവസാനമായി കണ്ട മറ്റൊരു ഇന്ത്യക്കാരന്‍ വിവരം നാട്ടില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണു കുടുംബം ഉവൈസിയുടെ സഹായം തേടിയത്. യുവാവിന്റെ മരിച്ച വിവരം ഉവൈസിയെ ആണ് എംബസി അറിയിച്ചത്. അസ്ഫനു ഭാര്യയും 2 പെണ്‍മക്കളുമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

20 ഓളം ഇന്ത്യക്കാരാണ് റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ പലരേയും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ഗവണ്‍മെന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT