പ്രതീകാത്മക ചിത്രം 
India

വഴക്കിട്ട് അമ്മ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി; അച്ഛന്‍ ഒന്‍പത് വയസുകാരിയെ ബലാത്സംഗം ചെയ്തു

മധ്യപ്രദേശില്‍ അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഒന്‍പത് വയസുകാരിയെ അച്ഛന്‍ ബലാത്സംഗം ചെയ്തതായി പരാതി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഒന്‍പത് വയസുകാരിയെ അച്ഛന്‍ ബലാത്സംഗം ചെയ്തതായി പരാതി. അച്ഛനുമായി വഴക്കിട്ട അമ്മ, മകളെ വീട്ടില്‍ നിര്‍ത്തി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മകള്‍ തനിക്ക് ഉണ്ടായ അനുഭവം അമ്മയോട് വിവരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഗ്വാളിയാറിലാണ് സംഭവം. അമ്മയുടെയും മകളുടെയും പരാതിയില്‍ പൊലീസ് അച്ഛനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട് അമ്മയും അച്ഛനും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് മകളെ വീട്ടില്‍ നിര്‍ത്തി അമ്മ സ്വന്തം വീട്ടിലേക്ക് പോയി. തുടര്‍ന്ന് ബുധനാഴ്ച വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ മകള്‍ തനിക്ക് ഉണ്ടായ അനുഭവം അമ്മയോട് തുറന്നുപറയുകയായിരുന്നു. 

മകള്‍ കരയുന്നത് കണ്ടാണ് അമ്മ കാര്യം ചോദിച്ചത്. മദ്യലഹരിയില്‍ എത്തിയ അച്ഛന്‍ തന്നെ ബലാത്സംഗം ചെയ്തതായും തുറന്നുപറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.ഉടന്‍ തന്നെ മകളെയും കൂട്ടി അമ്മ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; പദവിയിലെത്തിയ ആദ്യ വനിത

'ശമ്പളം തരണം, അല്ലെങ്കിൽ ബുദ്ധിമുട്ടാകും'; മാനേജ്‍മെന്റിന് കത്ത് നൽകി ഒഡിഷ എഫ് സി താരങ്ങൾ

ചർമം തിളങ്ങാൻ ഇനി അരിപ്പൊടി ഫേയ്സ്പാക്ക്

'ഷാരൂഖും ഹൃത്വിക്കും മുഖാമുഖം; അടി പൊട്ടുമെന്ന് ഉറപ്പായി, എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരുന്നു';'ശത്രുത'യുടെ കാലത്തെ ആ കൂടിക്കാഴ്ച

SCROLL FOR NEXT