സ്റ്റാലിനും സിപിഎം നേതാക്കളും ധാരണപത്രം ഒപ്പുവെച്ചശേഷം / ട്വിറ്റര്‍ 
India

തമിഴ്‌നാട്ടില്‍ സിപിഎമ്മിനും സിപിഐക്കും ആറു സീറ്റ് വീതം ; ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ സീറ്റ് ധാരണയായി

സീറ്റുകള്‍ കുറവാണെങ്കിലും സഖ്യത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തില്‍ സിപിഎമ്മിനും സിപിഐക്കും സീറ്റ് ധാരണയായി. സിപിഎമ്മിന് ആറു സീറ്റുകളാണ് ലഭിക്കുക. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. എട്ടു സീറ്റുകള്‍ വേണമെന്നാണ് സിപിഎം ആവശ്യപ്പെട്ടിരുന്നത്. 

സീറ്റുകള്‍ കുറവാണെങ്കിലും സഖ്യത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പറഞ്ഞു. മതവെറി പിടിച്ച ബിജെപിയും അണ്ണാഡിഎംകെയേയും തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐക്കും ആറു സീറ്റുകളാണ് ലഭിക്കുക. 

സഖ്യത്തിലെ മറ്റൊരു കക്ഷിയായ കോണ്‍ഗ്രസിന് 25 സീറ്റുകളാണ് ലഭിക്കുക. രാഹുല്‍ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന് 25 സീറ്റുകള്‍ ലഭിച്ചത്. സഖ്യത്തിലെ മറ്റു കക്ഷികളായ എംഡിഎംകെ, വിടുതലൈ ചിരുതൈഗള്‍ കക്ഷി, എന്നിവര്‍ക്കും ആറു സീറ്റുകള്‍ ലഭിച്ചു. ഐയുഎംഎല്ലിന് മൂന്നും മനിതനേയ മക്കല്‍ കക്ഷിയ്ക്ക് രണ്ടു സീറ്റും നല്‍കാന്‍ ധാരണയായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

SCROLL FOR NEXT