തകര്‍ന്ന ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ ഭാഗം/ ട്വിറ്റര്‍ 
India

ആറ് മാസം മുന്‍പ് ഉദ്ഘാടനം; 127 കോടി ചെലവില്‍ നിര്‍മ്മാണം; മേഘാലയയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു

കനത്ത മഴയെ തുടര്‍ന്ന് സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തിയുടെ ഒരുഭാഗമാണ് തകര്‍ന്നത്

സമകാലിക മലയാളം ഡെസ്ക്

ഷില്ലോങ്: കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മേഘാലയയിലെ പിഎ സാങ്മ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം തകര്‍ന്നു വീണു. 127 കോടി രൂപ മുടക്കി നിര്‍മ്മിച്ച സ്‌റ്റേഡിയത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നത്.  കനത്ത മഴയെ തുടര്‍ന്നാണ് സ്്‌റ്റേഡിയത്തിന്റെ ഒരുഭാഗം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

കനത്ത മഴയെ തുടര്‍ന്ന് സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തിയുടെ ഒരുഭാഗമാണ് തകര്‍ന്നത്. ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് അസമില്‍ പെയ്തതെന്നും അദ്ദേഹം പറഞ്ഞു.  


നിര്‍മാണത്തിലിരുന്ന മേഘാലയ നിയമസഭാ മന്ദിരത്തിന്റെ ഒരു ഭാഗം കഴിഞ്ഞ വര്‍ഷം മേയ് മാസം തകര്‍ന്നുവീണിരുന്നു. 177.7 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ താഴികക്കുടമായിരുന്നു അന്ന് തകര്‍ന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

'ഓപ്പറേഷന്‍ സിന്ദൂര്‍ കോണ്‍ഗ്രസ് രാജകുടുംബത്തിന്റെ ഉറക്കം കെടുത്തി'; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

കണക്കുകൂട്ടല്‍ തെറ്റിച്ച 5ാം വിക്കറ്റ് കൂട്ടുകെട്ട്! ഇന്ത്യക്ക് ജയിക്കാന്‍ 187 റണ്‍സ്

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

SCROLL FOR NEXT