പ്രതീകാത്മക ചിത്രം 
India

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്നലെ 16,159 രോഗികള്‍; 28 മരണം

കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 3,073 പേരുടെ വര്‍ധനവ് ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ കൂടുന്നു. ഇന്നലെ 16,159 പേര്‍ക്കാണ് വൈറസ് ബാധ. 28 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 3,073 പേരുടെ വര്‍ധനവ് ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 1,15,212 ആയി. ഇന്നലെ 15,394 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.56 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 525270 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായാണ് കണക്കുകള്‍.

രാജ്യത്തെ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ഇന്നലെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഇരുപത്തിനാല് മണിക്കൂറിനിടെ 3,098 പേര്‍ക്കാണ് വൈറസ് ബാധ. ആറ് പേര്‍ മരിച്ചു. മൂംബൈയില്‍ പ്രതിദിന രോഗികള്‍ കുറയുന്നുണ്ടെങ്കിലും മറ്റ് ജില്ലകളില്‍ കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ ഇന്നലെ അറന്നൂറിലേറെയാണ് രോഗികള്‍. തമിഴ്‌നാട്ടിലും കോവിഡ് ബാധിതരുടെ എണ്ണത്തില് വന്‍ വര്‍ധനവുണ്ടായി. 24 മണിക്കൂറിനിടെ 2,662 പേര്‍ക്കാണ് വൈറസ് ബാധ. ചെന്നൈയില്‍ ആയിരത്തിലേറെയാണ് രോഗികള്‍.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

പാര്‍വതീ ദേവി മുരുകന് ശക്തിവേല്‍ നല്‍കിയ ദിനം, അറിയാം തൈപ്പൂയം

കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍; വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

'രക്ഷപ്പെടുത്തണം, എങ്ങനെയെങ്കിലും വന്നേ പറ്റൂ'; അങ്ങനെ മീര ആ സിനിമയില്‍ നായികയായി; സത്യന്‍ അന്തിക്കാട് പറയുന്നു

SCROLL FOR NEXT