വാഹന പരിശോധന നടത്തുന്ന ശ്രീലങ്കന്‍ സൈന്യം, എപി 
India

ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമോ?; വിശദീകരണവുമായി ഇന്ത്യ

ആഭ്യന്തര യുദ്ധം നടക്കുന്ന ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ആഭ്യന്തര യുദ്ധം നടക്കുന്ന ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇന്ത്യ. ശ്രീലങ്കയില്‍ ജനാധിപത്യവും സ്ഥിരതയും നിലനില്‍ക്കുന്നതിനായി ഇന്ത്യ എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.  

കഴിഞ്ഞദിവസം മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും കുടുംബവും ഇന്ത്യയിലേക്ക് രക്ഷപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് വ്യാജ പ്രചാരണമാണ് എന്ന് പറഞ്ഞ് ഇന്ത്യ റിപ്പോര്‍ട്ടുകള്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കുമെന്ന അഭ്യൂഹങ്ങളും തള്ളിയത്.

പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം മഹിന്ദ രജപക്‌സെ എവിടെയാണ് എന്നതിനെ കുറിച്ച് വ്യക്തയില്ല. ഔദ്യോഗിക വസതിയില്‍ നിന്ന് രക്ഷപ്പെടുത്തി സൈന്യം നാവിക താവളത്തില്‍ താമസിപ്പിച്ചിരിക്കുകയാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ചുള്ള ആദ്യ പ്രതികരണത്തില്‍ തന്നെ ദ്വീപ് രാഷ്ട്രത്തിന്റെ ജനാധിപത്യത്തെ മാനിക്കുന്നതായും ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ത്യ എല്ലാവിധ പിന്തുണയും നല്‍കുന്നതായും അറിയിച്ചിരുന്നു. 

ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ നിലപാടുമായി ചേര്‍ന്നുപോകുന്നതല്ല. ശ്രീലങ്കയില്‍ ജനാധിപത്യം നിലനിന്നു കാണുന്നതിനായി എല്ലാവിധ പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. സ്ഥിരതയും സാമ്പത്തികമായ വീണ്ടെടുക്കലും സാധ്യമാകാനും എല്ലാ വിധ സഹകരണത്തിനും ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും