ചെന്നൈയില്‍ കരുതല്‍ ഡോസ് നല്‍കുന്നു, ഫയല്‍ ചിത്രം 
India

മൂന്നാം തരംഗം ശമിക്കുന്നു, ടിപിആര്‍ പത്തില്‍ താഴെ; ഇന്നലെ 1,61,386 പേര്‍ക്കു കോവിഡ് 

നിലവില്‍ രോഗം ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളവര്‍ 16,21,603

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിനു ശമനമാവുന്നതിന്റെ സൂചന നല്‍കി രോഗസ്ഥിരീകരണ നിരക്കില്‍ (ടിപിആര്‍) കുറവ്. പത്തു ശതമാനത്തില്‍ താഴെയാണ് ഇന്നലെ ടിപിആര്‍-9.26. 

ഇരുപത്തിനാലു മണിക്കൂറിനിടെ 1,61,386 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,81,109 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.  നിലവില്‍ രോഗം ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളവര്‍ 16,21,603. 

രാജ്യത്ത് ഇതുവരെ 167.29 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മുംബൈയില്‍ നിയന്ത്രണത്തില്‍ ഇളവ്

കോവിഡ് കേസുകളില്‍ കുറവ് വന്നതോടെ മുംബൈയില്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി. പ്രവേശന വിലക്കുകള്‍ നീക്കി ജനങ്ങള്‍ക്കായി നഗരം തുറന്നു.

പാര്‍ക്കുകളിലും സ്പാകളിലും ബീച്ചുകളിലും ജനത്തിന് പ്രവേശിക്കാം. റസ്‌റ്റോറന്റുകള്‍ക്കും തിയേറ്ററുകള്‍ക്കും 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാം. 200 പേരെ പരമാവധി ഉള്‍പ്പെടുത്തി കല്യാണങ്ങള്‍ നടത്താം.

രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ നഗരത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യു പിന്‍വലിച്ചു. നീന്തല്‍ക്കുളങ്ങളിലും 50 ശതമാനം പേര്‍ക്കാണ് പ്രവേശനം. എന്നാല്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ പരിധി ഉണ്ടാകില്ലെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT