ആകാശ് മിസൈലുകള്‍ Social Media
India

പാക് ഡ്രോണുകളെ നിലം തൊടീച്ചില്ല; വാനില്‍ പ്രതിരോധം തീര്‍ത്ത് ഇന്ത്യയുടെ സ്വന്തം ആകാശ് മിസൈല്‍

ഭൂമിയില്‍ നിന്നും തൊടുത്തുവിടാവുന്ന മധ്യദൂര, ഉപരിതല - വ്യോമ മിസൈല്‍ എന്ന നിലയിലാണ് ആകാശിന്റെ രൂപ കല്‍പന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി പാകിസ്ഥാനില്‍ നിന്ന് നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ആകാശ് മിസൈലുകള്‍. തദ്ദേശീയമായി നിര്‍മിച്ച ആകാശ് മിസൈലുകള്‍ ഇന്ത്യന്‍ പ്രതിരോധത്തിന്റെ കരുത്തായി മാറിയെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഭൂമിയില്‍ നിന്നും തൊടുത്തുവിടാവുന്ന മധ്യദൂര, ഉപരിതല - വ്യോമ മിസൈല്‍ എന്ന നിലയിലാണ് ആകാശിന്റെ രൂപ കല്‍പന. ഒന്നിലധികം ലക്ഷ്യങ്ങളെ ആന്തരീക്ഷത്തില്‍ വച്ച് തന്നെ ഭേദിക്കാന്‍ ആകാശ് മിസൈലിന് സാധിക്കും. അത്യാധുനിക സവിശേഷതകള്‍ അടങ്ങിയ ആകാശ് വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും കാര്യക്ഷമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ളയാണ്.

റിയല്‍ ടൈം മള്‍ട്ടി സെന്‍സര്‍ ഡാറ്റ പ്രോസസിങ് സംവിധാനത്തിലുടെ ഭീഷണികള്‍ വിലയിരുത്തി ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ആകാശിന് സാധിക്കും. ലക്ഷ്യങ്ങള്‍ പുനര്‍നിര്‍ണയിക്കാനാകും എന്നതാണ് മറ്റൊരു സവിശേഷത. ഗ്രൂപ്പ്, ഓട്ടോണമസ് മോഡുകളില്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും.

വ്യാഴം - വെള്ളി ദിനങ്ങളില്‍ പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടത്തിയ ആക്രമണങ്ങളെ ചെറുക്കുന്നതിന് ആകാശ് മിസൈലുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഈ സമയത്ത് ഇന്ത്യന്‍ സൈന്യം 50 ലധികം പാകിസ്ഥാന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനവും ഇന്ത്യ നിര്‍വീര്യമാക്കിയെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും വ്യോമസേനയും കൂടുതല്‍ മിസൈല്‍ സംവിധാനം വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'13 വര്‍ഷത്തെ വേദന മാറി'; എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍, വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

'നല്ല കാര്യങ്ങള്‍ തമസ്‌കരിക്കാന്‍ ശ്രമം'; പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് മന്ത്രി വീണാ ജോര്‍ജ്

ലക്ഷ്യം പതിവായുള്ള വരുമാനമോ, ദീർഘകാല സമ്പത്തോ?; അറിയാം എസ്ഐപിയും എസ്ഡബ്ല്യൂപിയും തമ്മിലുള്ള വ്യത്യാസം

ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റി; വിനോദിനിക്ക് വീട് നിര്‍മ്മിക്കാനുള്ള ഭൂമിയുടെ ആധാരം കൈമാറി വിഡി സതീശന്‍

SCROLL FOR NEXT