പാനമയിലേക്ക് നാടുകടത്തിയ 12 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു 
India

അമേരിക്കയില്‍ നിന്നും പാനമയിലേക്ക് നാടുകടത്തിയ 12 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു

ഇസ്താംബുള്‍-ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഞായറാഴ്ച വൈകിട്ടാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക പിടികൂടി പാനമയിലേക്ക് മാറ്റിയ ഇന്ത്യക്കാരില്‍ 12 പേരെ നാട്ടിലെത്തിച്ചു. പാനമയില്‍നിന്ന് ഇസ്താംബുള്‍-ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഞായറാഴ്ച വൈകീട്ടാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്.

ഇവരില്‍ നാല് പേര്‍ പഞ്ചാബില്‍ നിന്നും മൂന്നുപേര്‍ വീതം ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്. പഞ്ചാബ് സ്വദേശികളെ അമൃത്സറിലേക്ക് മറ്റൊരു വിമാനത്തില്‍ അയച്ചു. യുഎസില്‍ നിന്ന് പനാമയിലേക്ക് നാടുകടത്തപ്പെട്ട ശേഷം നാട്ടിലേക്ക് തിരിച്ചയയ്ക്കുന്ന ഇന്ത്യക്കാരുടെ ആദ്യ ബാച്ചാണിത്.

ഇതോടെ, യുഎസിലേക്ക് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ട് നാല് വിമാനങ്ങള്‍ രാജ്യത്ത് എത്തി. ട്രംപ് അധികാരത്തില്‍ വന്നശേഷം ഫെബ്രുവരി അഞ്ച് മുതല്‍ മൂന്നു തവണയായി നിരവധി ഇന്ത്യക്കാരെയാണ് കൈകാലുകള്‍ ബന്ധിച്ച് സൈനിക വിമാനങ്ങളില്‍ അമൃത്സറില്‍ എത്തിച്ചത്.

ഇതിന് പിന്നാലെയാണ് ഇന്ത്യക്കാരുള്‍പ്പെടെ 299 അനധികൃത കുടിയേറ്റക്കാരെ അമേരിക്ക പാനമയിലേക്ക് നാടുകടത്തിയത്. ഇതില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരുടെ ആദ്യ സംഘത്തെയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തിച്ചത്. അനധികൃത കുടിയേറ്റക്കാരെ കുടിയിറക്കുന്നത് ചതുപ്പ് വൃത്തിയാക്കി രാജ്യത്ത് ജനങ്ങളുടെ ഭരണം പുനഃസ്ഥാപിക്കാനെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT