പ്രതീകാത്മക ചിത്രം 
India

'ആളുകള്‍ മരിക്കട്ടെയെന്നാണ് നിങ്ങളുടെ ഉള്ളില്‍'; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

'ആളുകള്‍ മരിക്കട്ടെയെന്നാണ് നിങ്ങളുടെ ഉള്ളില്‍'; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ക്കു റെംഡിസിവിര്‍ നല്‍കുന്നതിനുള്ള പ്രോട്ടോക്കോള്‍ മാറ്റിയതില്‍ കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആളുകള്‍ മരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് കുറ്റപ്പെടുത്തി.

ഓക്‌സിജന്‍ സപ്പോര്‍ട്ടില്‍ ഉള്ളവര്‍ക്കു മാത്രം റെംഡിസിവിര്‍ നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ പ്രോട്ടോക്കോള്‍. ഇതു തെറ്റാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ''യാതൊരു യുക്തിയുമില്ലാത്ത തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. ഇപ്പോള്‍ ഓക്‌സിജന്‍ കിട്ടാത്തവര്‍ക്കു റെംഡിസിവിറും കിട്ടില്ല എന്നതാണ് സ്ഥിതി. ആളുകള്‍ മരിക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്.'' - ജസ്റ്റിസ് പ്രതിഭ അഭിപ്രായപ്പെട്ടു.

മരുന്നിനു ക്ഷാമമുള്ളതുകൊണ്ടാണ് കേന്ദ്രം പ്രോട്ടോക്കോള്‍ മാറ്റിയതെന്നു തോന്നുന്നതായി കോടതി പറഞ്ഞു. കോവിഡ് ബാധിതന്‍ ആയിട്ടും റെംഡിസിവിര്‍ കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ആറു ഡോസിനു പകരം മൂന്നു ഡോസ് റെംഡിസിവിറാണ് കിട്ടിയത്. ഇതിനു കാരണം പ്രോട്ടോക്കോള്‍ മാറ്റമാണെന്ന് അഭിഭാഷകന്‍ വാദിച്ചു.

കോടതി ഇടപെടലിനെത്തുടര്‍ന്ന് അഭിഭാഷകന് റെംഡിസിവിര്‍ അനുവദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT