Jana Nayagan എക്സ്
India

ജനനായകന്‍ സിനിമാ ചോര്‍ച്ച; മൂന്നു പേര്‍ കൂടി അറസ്റ്റില്‍, പിടിയിലായത് മുഖ്യപ്രതിയായ ഫ്രീലാന്‍സ് എഡിറ്റര്‍ ഉള്‍പ്പെടെ

ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ പരാതിയിലാണ് നടപടി.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിജയ് ചിത്രം ജനനായകന്‍ സിനിമ ചോര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. മുഖ്യപ്രതിയടക്കമാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ഫ്രീലാന്‍സ് എഡിറ്ററായ യുവാവാണ് കേസിലെ മുഖ്യപ്രതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആറുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേസില്‍ ഒന്‍പത് പേരെയാണ് ചെന്നൈ പൊലീസ് സൈബര്‍ െ്രെകം വിഭാഗം ഇതുവരെ അറസ്റ്റിലായത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ പരാതിയിലാണ് നടപടി.

ജനനായകന്‍ സിനിമയുടെ എഡിറ്റിങ് നടന്ന സ്റ്റുഡിയോയില്‍ മറ്റൊരു ചിത്രത്തിന്റെ ജോലികളുമായി ബന്ധപ്പെട്ട് ഫ്രീലാന്‍സ് എഡിറ്ററായ യുവാവ് ഉണ്ടായിരുന്നു. ഇവിടെ വെച്ച് അനധികൃതമായി ജനനായകന്‍ റീല്‍ സ്വന്തമാക്കി പകര്‍പ്പ് നിര്‍മിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. നിര്‍മാതാക്കളുടെ പരാതിയെ തുടര്‍ന്ന് ചിത്രത്തിന്റെ ലീക്കായ പതിപ്പ് പങ്കുവെച്ച 300 ലധികം ലിങ്കുകള്‍ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. ഏപ്രില്‍ 9 നാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്.

The Tamil Nadu Cyber Crime Wing has arrested three main suspects linked to the online leak of Jana Nayagan, stepping up its action in one of the most significant recent piracy cases.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരം; എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; ലോക്‌സഭയില്‍ മോദി

പ്രകൃതി പൂര്‍ണ്ണതയില്‍ വിരിയുന്ന കാലം, ദാനം ചെയ്താല്‍ ശ്രേഷ്ഠം; മഹാവിഷ്ണുവിന് ഏറ്റവും പ്രിയങ്കരം, അറിയാം വൈശാഖ മാസത്തിന്റെ പ്രാധാന്യം

ഭക്ഷണ ശേഷം ഹോട്ടലിൽ പെരുംജീരകം കൊടുക്കുന്നത് എന്തിന്?

'അയാൾ എന്നെ മോശമായി സ്പർശിച്ചു'; തെന്നിന്ത്യൻ സംവിധായകനിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് നടി ഡെയ്സി ഷാ

പ്രസവശേഷമുള്ള ആർത്തവം, ചിലർക്ക് വേദന കൂടും ചിലർക്ക് കുറയും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SCROLL FOR NEXT