വോട്ടെടുപ്പ്  ഫയൽ
India

മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി പോളിങ് ബൂത്തിലേക്ക്; ത്രില്ലില്‍ ഈ ഗ്രാമം

ഗ്രാമീണരില്‍ ഭൂരിഭാഗവും അവരുടെ വോട്ടര്‍ ഐഡി കാര്‍ഡ് ആദ്യമായിട്ടാണ് കാണുന്നത്

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: മൂന്നു പതിറ്റാണ്ടിന് ശേഷം വോട്ടു ചെയ്യാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ഝാര്‍ഖണ്ഡിലെ ഹേസാതു ഗ്രാമം. ഒരിക്കല്‍ മാവോയിസ്റ്റ് ശക്തികേന്ദ്രമായിരുന്നു 'ബുധ പഹാര്‍' മേഖലയില്‍ സ്ഥിതി ചെയ്യുന്ന 'ഹെസാതു' ഗ്രാമം. പലാമു, ഛത്ര ലോക്സഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഈ ഗ്രാമത്തിലെ 760-ഓളം വോട്ടര്‍മാരാണ് മൂന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം സമ്മതിദാനം വിനിയോഗിക്കാമൊരുങ്ങുന്നത്.

ഗ്രാമീണരില്‍ ഭൂരിഭാഗവും അവരുടെ വോട്ടര്‍ ഐഡി കാര്‍ഡ് ആദ്യമായിട്ടാണ് കാണുന്നത് എന്നതാണ് അതിലേറെ കൗതുകകരം. നേരത്തെ സുരക്ഷാ കാരണങ്ങളാല്‍ ഗ്രാമത്തിലെ പോളിങ് ബൂത്തുകള്‍ ദൂര സ്ഥലത്തേക്ക് മാറ്റിയെങ്കിലും, നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് ഇത് തിരികെ ഗ്രാമത്തില്‍ തന്നെ സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബുധ പഹാറിനെ മാവോയിസ്റ്റുകളില്‍ നിന്ന് മോചിപ്പിച്ചതായിട്ടാണ് ഝാര്‍ഖണ്ഡ് പൊലീസ് അവകാശപ്പെടുന്നത്. എന്നാല്‍ ഹെസാതു ഒഴികെയുള്ള അഞ്ച് പോളിങ് സ്റ്റേഷനുകളില്‍ നാലെണ്ണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. അതേസമയം ബുധ പഹാറിനെ എല്ലാത്തരം മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മുക്തമാക്കിയെന്നും, ജനങ്ങള്‍ വോട്ടു ചെയ്യാന്‍ ആവേശഭരിതരാണെന്നും ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.

മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന ഹെസാതു ഗ്രാമത്തില്‍ ഏകദേശം 130 കുടുംബങ്ങളാണുള്ളത്. ഗര്‍വാ ജില്ലാ ആസ്ഥാനത്ത് നിന്ന് 93 കിലോമീറ്റര്‍ അകലെയാണ് ഹെസാതു സ്ഥിതി ചെയ്യുന്നത്. 55 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ബുധപഹാര്‍ മേഖലയെ, 33 വര്‍ഷത്തെ ഓപ്പറേഷനുകള്‍ക്ക് ശേഷം 2023 ഒക്ടോബര്‍ 23 നാണ് മാവോയിസ്റ്റുകളുടെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT