ഐസയുടെ വിജയാഘോഷം instagram
India

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍; ആധിപത്യം നിലനിര്‍ത്തി ഐസ, ജോ. സെക്രട്ടറി സീറ്റില്‍ എബിവിപി

ജെഎന്‍യു യൂണിയന്റെ കേന്ദ്ര പാനലിലേക്ക് 2016 നു ശേഷം ആദ്യമായാണ് എബിവിപി പ്രതിനിധി എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞടുപ്പില്‍ ആധിപത്യം നിലനിര്‍ത്തി ഐസ. ശക്തമായ മത്സരത്തിനൊടുവിലാണ് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫ്രണ്ടും (ഐസ - ഡിഎസ്എഫ് ) ഉള്‍പ്പെട്ട സഖ്യത്തിന്റെ മുന്നേറ്റം. നാല് കേന്ദ്ര പാനല്‍ സ്ഥാനങ്ങളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സീറ്റുകളില്‍ ഇടത് സഖ്യം സ്വന്തമാക്കിയപ്പോള്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപി പ്രതിനിധി വിജയിച്ചു.

സ്ഥിരമായി ഇടതുപക്ഷ യൂണിയന്‍ വിജയിച്ചു കൊണ്ടിരുന്ന ജെഎന്‍യു യൂണിയന്റെ കേന്ദ്ര പാനലിലേക്ക് 2016 നു ശേഷം ആദ്യമായാണ് എബിവിപി പ്രതിനിധി എത്തുന്നത്. നിതീഷ് കുമാര്‍ ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മനീഷ (വൈസ് പ്രസിഡന്റ്), മുന്‍തേഹ ഫാത്തിമ (ജനറല്‍ സെക്രട്ടറി), വൈഭവ് മീണ (ജോയിന്‍ സെക്രട്ടറി ) എന്നിവരാണ് വിജയിച്ചത്.

42 കൗണ്‍സിലര്‍ പോസ്റ്റുകളില്‍ 23 എണ്ണം എബിവിപി പിടിച്ചു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലും സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലും എബിവിപി രണ്ട് സീറ്റുകള്‍ നേടി. എന്‍എസ്‌യുഐ ഫ്രറ്റേണിറ്റി സഖ്യം രണ്ട് സീറ്റ് നേടി.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ കാലങ്ങളായി കൈവശം വയ്ക്കുന്ന ഇടത് സഖ്യം ഇത്തവണ രണ്ട് സഖ്യങ്ങളായാണ് മത്സരിച്ചത്. ഐസ - ഡിഎസ്എഫ് സഖ്യത്തിന് പുറമെ പ്രത്യക സഖ്യമായി മത്സരിച്ച എസ്എഫ്‌ഐ എഐഎസ്ഫ് കൂട്ടായ്മയ്ക്ക് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ....', പാട്ട് പാടി വൈറലായി ഡോക്ടറും രോഗിയും; കയ്യടിച്ച് സോഷ്യല്‍മീഡിയ

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

SCROLL FOR NEXT