പ്രതീകാത്മക ചിത്രം 
India

അച്ഛന്‍ മരിച്ചു, പഠിപ്പിക്കാനായി പുരോഹിതന്‍ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; പതിനേഴുകാരിയെ തുടര്‍ച്ചായി പിഡിപ്പിച്ചു; പരാതി

കോടതി ഉത്തരവ് വൈകിയതിനെ തുടര്‍ന്ന് എഫഐആര്‍ രജിസ്റ്റര്‍ വൈകിയതെന്നും പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കൈരാ ആശ്രമത്തിലെ പുരോഹിതനായ മൗനി ബാബയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പുരോഹിതനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് എസ്എച്ച്ഒ ഗ്യാനേശ്വര്‍ മിശ്ര പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലാണ് സംഭവം

കോടതി ഉത്തരവ് വൈകിയതിനെ തുടര്‍ന്ന് എഫഐആര്‍ രജിസ്റ്റര്‍ വൈകിയതെന്നും പൊലീസ് പറഞ്ഞു, പെണ്‍കുട്ടിയുടെ അടുത്ത ബന്ധുകൂടിയാണ് പുരോഹിതന്‍. അച്ഛന്റെ മരണശേഷം പഠിപ്പിക്കാനെന്ന വ്യാജനെ ആശ്രമത്തിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. 

ആശ്രമത്തിലെത്തിയതിന് പിന്നാലെ ഇയാള്‍ നിരന്തരമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പീഡനം തുടര്‍ന്നതായും പെണ്‍കുട്ടി പറയുന്നു. നീതി തേടി പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ നീതിപിഠത്തെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ശബരിമല തീര്‍ഥാടകരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യം; വരുന്നു നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, നാളെ നിര്‍മാണ ഉദ്ഘാടനം

'ഞങ്ങളുടെ കോഹിനൂറും കുരുമുളകും നിധികളും എപ്പോള്‍ തിരികെ തരും?'; ബ്രിട്ടീഷ് വിനോദ സഞ്ചാരികളുടെ ഉത്തരം മുട്ടിച്ച് മലയാളി സ്ത്രീകള്‍- വിഡിയോ

ശരീരമാസകലം 20 മുറിവുകള്‍; മകളെ ജീവനോടെ വേണം; ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് അമ്മ

തീയേറ്ററില്‍ പൊട്ടി, ആരാധകര്‍ പുതുജീവന്‍ നല്‍കിയ സൂപ്പർ ഹീറോ; റാ-വണ്ണിന് രണ്ടാം ഭാഗം വരുമോ? സൂചന നല്‍കി കിങ് ഖാന്‍

SCROLL FOR NEXT