Gangster Lawrence Bishnoi File Photo | ANI
India

'5,000 അംഗങ്ങളും പൊലീസിനേക്കാള്‍ തോക്കുമുണ്ട്, കാനഡ ഇനി ഞങ്ങള്‍ ഭരിക്കും'; ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിക്കത്ത് വൈറല്‍

സ്റ്റഡി പെര്‍മിറ്റില്‍ കാനഡയിലെത്തുന്ന, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ യുവാക്കളെ ക്രിമിനല്‍ സംഘങ്ങള്‍ അക്രമങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ചണ്ഡീഗഢ്: കാനഡയിലെ പ്രതിരോധമന്ത്രി, സൈന്യം, പൊലീസ് എന്നിവര്‍ക്കായി കുപ്രസിദ്ധ ക്രിമിനല്‍ സംഘമായ ലോറന്‍സ് ബിഷ്ണോയ് ഗ്യാങ് അയച്ചതായി കരുതുന്ന ഭീഷണിക്കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കാനഡയില്‍ തങ്ങള്‍ക്ക് 5,000 അംഗങ്ങളുണ്ടെന്നും പൊലീസിനേക്കാള്‍ കൂടുതല്‍ തോക്കുകളുണ്ടെന്നും കത്തില്‍ അവകാശപ്പെടുന്നു. പൊലീസിന്റെ അന്വേഷണ രേഖകളില്‍ നിന്നാണ് ഈ വിവരം പുറത്തുവന്നത്.

കാനഡയിലെ അബ്കോര്‍ട്ട് പൊലീസ് വകുപ്പിനാണ് കത്ത് ലഭിച്ചത്. ജൂലൈയില്‍ നാടുകടത്താന്‍ ഉത്തരവിട്ട ബിഷ്ണോയ് സംഘാംഗത്തിന്റെ ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി ബോര്‍ഡ് ഹിയറിങ്ങിലെ തെളിവുകളില്‍ നിന്നാണ് വിവരാവകാശ നിയമപ്രകാരം രേഖകള്‍ പുറത്തുവന്നത്. കാനഡയിലെ വിവിധ ഭാഗങ്ങളില്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഇന്ത്യക്കാരുടെ സംഘങ്ങളെക്കുറിച്ചുള്ള തെളിവുകളും ഇതിലുള്‍പ്പെടുന്നു. കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി അടുത്തിടെ പുറത്തുവിട്ട രേഖകളില്‍ ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള അമിതോജ് ബജ്വ, സാഹിബ്ജോത് സിങ് എന്നിവരുടെ പേരുകളുമുണ്ട്. കാനഡയിലെ ആല്‍ബര്‍ട്ട, ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളില്‍ നടന്ന വെടിവെയ്പ്പുകളില്‍ ഉള്‍പ്പെടെ ഇവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതായി രേഖകളില്‍ പറയുന്നു.

'ഞങ്ങള്‍ നിങ്ങള്‍ക്ക് രേഖാമൂലം മുന്നറിയിപ്പും വെല്ലുവിളിയും നല്‍കുന്നു. ഞങ്ങള്‍ ഇന്ത്യന്‍ ഗ്യാങ് ആണ്, ഞങ്ങളെ തടയാന്‍ കാനഡയ്ക്ക് ധൈര്യമില്ല. കാനഡ ഇനി ഞങ്ങള്‍ ഭരിക്കും, ആര്‍ക്കും ഞങ്ങളെ തടയാന്‍ കഴിയില്ല. ഞങ്ങള്‍ വളരെ ശക്തരാണ്... കാനഡയില്‍ ഞങ്ങള്‍ക്ക് 5,000ത്തിലധികം അംഗങ്ങളുണ്ട്, വെറും 1000 ഡോളറിന് അവര്‍ക്ക് വെടിവെയ്പ്പ് നടത്താന്‍ കഴിയും. നിങ്ങള്‍ക്ക് ഞങ്ങളെ തടയാന്‍ കഴിയുമോ? ഒരിക്കലുമില്ല. ഞങ്ങള്‍ ഉടന്‍ തന്നെ കാനഡ പിടിച്ചെടുക്കുന്നത് നിങ്ങള്‍ കാണും' -കത്തില്‍ പറയുന്നു. ബിസിനസുകാര്‍ തങ്ങള്‍ക്ക് നികുതി നല്‍കുന്നതു പോലെ പണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തി ബിഷ്ണോയിയുടെ അടുത്ത കൂട്ടാളിയായ കരംവീര്‍ സിങ്ങിനെയും മറ്റ് നാല് പഞ്ചാബ് സ്വദേശികളെയും സിബിഎസ്എ നാടുകടത്തി രണ്ട് ദിവസത്തിന് ശേഷമാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

കാനഡയിലെ ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍സ് ആന്‍ഡ് റിപ്പോര്‍ട്ട്‌സ് അനാലിസിസ് സെന്റര്‍ (ഫിന്‍ട്രാക്) അടുത്തിടെ പുറത്തിറക്കിയ പ്രത്യേക റിപ്പോര്‍ട്ട് അനുസരിച്ച്, സ്റ്റഡി പെര്‍മിറ്റില്‍ കാനഡയിലെത്തുന്ന, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ യുവാക്കളെ ക്രിമിനല്‍ സംഘങ്ങള്‍ അക്രമങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ബിഷ്ണോയ് സംഘവും ബംബിഹാ സംഘവും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കാനഡയിലെ ഇന്റര്‍നാഷനല്‍ സ്റ്റുഡന്റ് വിസ, വര്‍ക്ക് പെര്‍മിറ്റ് പ്രോഗ്രാം എന്നിവ ഉപയോഗിച്ച് ദുര്‍ബലരായ യുവാക്കളെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യുകയാണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. 2016 നും 2024 നും ഇടയില്‍ സ്റ്റുഡന്റ് വിസയിലെത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2019നും 2023നും ഇടയില്‍ ഇത്തരത്തില്‍ 17,929 കേസുകളിലായി നാലായിരത്തോളം ഇന്ത്യക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ 4920 കേസുകള്‍ ഗുരുതര സ്വഭാവമുള്ളതാണ്. 2024ല്‍ മാത്രം സ്റ്റുഡന്റ് വിസയില്‍ എത്തിയ ഇന്ത്യക്കാര്‍ക്കെതിരെ 13,040 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Lawrence Bishnoi gang’s alleged threat letter claiming 5,000 members in Canada, more guns than police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എണ്ണ വാങ്ങിയാല്‍ തീരുവ, യുറേനിയം ഇറക്കുമതിക്ക് ഇളവ്; റഷ്യന്‍ ഉപരോധത്തില്‍ യുഎസിന്റെ ഇരട്ടത്താപ്പ്

'സ്ത്രീക്ക് സിലിണ്ടര്‍ ഉയര്‍ത്താന്‍ കഴിയില്ലെന്നാണോ കരുതുന്നത്'? ഐഒസിയോട് സുപ്രീം കോടതി!

അമേരിക്കയുടെ 'ഇരട്ടത്താപ്പ്', പരമ്പര തൂത്തുവാരി ഇന്ത്യ! ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ആണ്‍കുട്ടികള്‍ മുടി നീട്ടിയാല്‍ എന്താ പ്രശ്നം'? ശിക്ഷ വേണ്ട, സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം

പുനഃസംഘടിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; പി ജയരാജനും എംബി രാജേഷും ശിവന്‍കുട്ടിയും പങ്കെടുക്കും