വീഡിയോ ദൃശ്യം 
India

പ്രസംഗിക്കുന്നതിനിടെ നേതാവിനെ തള്ളി മാറ്റി പ്രവര്‍ത്തകര്‍; കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല് (വീഡിയോ)

പ്രസംഗിക്കുന്നതിനിടെ നേതാവിനെ തള്ളി മാറ്റി പ്രവര്‍ത്തകര്‍; കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

റായ്പുര്‍: ഛത്തീഗഢില്‍ പാര്‍ട്ടി യോഗത്തിനിടെ പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. യോഗത്തില്‍ പ്രസംഗിക്കുകയായിരുന്ന നേതാവിനെ തടയാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് പിന്നില്‍. 

ജഷ്പുര്‍ നഗരില്‍ നിന്നുള്ള മുന്‍ ജില്ലാ പ്രസിഡന്റ് പവന്‍ അഗര്‍വാള്‍ തൊഴിലാളികളുടെ യോഗത്തില്‍ വെച്ച് സംസാരിക്കുന്നതിനിടെ അദ്ദേഹത്തെ തടയുകയായിരുന്നു. എന്നാല്‍ ഇത് കണ്ടുകൊണ്ട് സദസില്‍ ഇരിക്കുകയായിരുന്ന തൊഴിലാളികള്‍ ഒന്നടങ്കം വേദിയിലേക്ക് ചാടിക്കയറിയതോടെ വിഷയം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു.

സംസ്ഥാന ആരോഗ്യമന്ത്രി ടിഎസ് സിങ് ഡിയോയ്ക്ക് വേണ്ടി മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ സ്ഥാനം ഒഴിഞ്ഞു കൊടുക്കണം എന്ന പരാമര്‍ശത്തിന് പിന്നാലെയാണ് പ്രവര്‍ത്തകരില്‍ ചിലര്‍ അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്തിയത്. ആരോഗ്യമന്ത്രി ടിഎസ് സിങ് ഡിയോയും മുഖ്യമന്ത്രി ഭൂപേഷ് ബാഘേലും കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടു വരാന്‍ വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ്, എന്നാല്‍ ബാഘേല്‍ ഡിയോയ്ക്ക് വേണ്ടി സീറ്റ് ഒഴിയണമെന്നായിരുന്നു പവന്‍ അഗര്‍വാള്‍ പറഞ്ഞത്. 

പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ചുമതലയുള്ള ജില്ലാ പ്രസിഡന്റ് ഇഫ്തിഖാര്‍ ഹസന്‍ ഇടപെട്ടു. പവന്‍ അഗര്‍വാളില്‍ നിന്ന് മൈക്ക് തട്ടിപ്പറിക്കുകയും അദ്ദേഹത്തെ ഒരു ഭാഗത്തേക്ക് തള്ളുകയും ചെയ്തു. ഇതോടെയാണ് ചില പ്രവര്‍ത്തകര്‍ പ്രകോപിതരായി കൂട്ടത്തോടെ സ്‌റ്റേജിലേക്ക് ചാടിക്കയറിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT