മഹുവ മൊയ്ത്ര 
India

മഹുവ മൊയ്ത്രക്കെതിരെയുള്ള ആരോപണം; ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ ആദ്യ യോഗം നാളെ

ആരോപണത്തില്‍ ബിജെപി പാര്‍ലമെന്റംഗവും പരാതിക്കാരനുമായ നിഷികാന്ത് ദുബെയുടേയും അഭിഭാഷകനായ ജയ് അനന്ത് ദെഹദ്രായിയുടേയും മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് യോഗം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്കെതിരായ പരാതിയില്‍ ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റി നാളെ ആദ്യ യോഗം ചേരും. ആരോപണത്തില്‍ ബിജെപി പാര്‍ലമെന്റംഗവും പരാതിക്കാരനുമായ നിഷികാന്ത് ദുബെയുടേയും അഭിഭാഷകനായ ജയ് അനന്ത് ദെഹദ്രായിയുടേയും മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. 

സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് നല്‍കിയ പരാതിയില്‍ ദെഹദ്രായി പങ്കുവെച്ച രേഖകളെക്കുറിച്ച് ദുബെ സ്പീക്കര്‍ക്ക് മുമ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ വിഷയം സ്പീക്കര്‍ ബിജെപി എംപി വിനോദ് കുമാര്‍ സോങ്കറിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് കൈമാറിയിട്ടുണ്ട്. നിലവിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും നല്‍കിയിട്ടുണ്ടെന്ന് ദുബെ വ്യക്തമാക്കി. 

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും വിലകൂടിയ സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മൊയ്ത്രയ്ക്കെതിരെ ആരോപണം. ബി ജെ പി എം പിയും വ്യവസായിയുമായ നിഷികാന്ത് ദുബെയില്‍ നിന്ന് മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കുകയായിരുന്നു.

ഏത് തരത്തിലുള്ള അന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാറാണെന്നായിരുന്നു ആരോപണത്തിന്റെ ആദ്യ ഘട്ടം മുതല്‍ മഹുവ മൊയ്ത്ര നിലപാടെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT