Lok Sabha Rejects Opposition Motion to Remove Om Birla FILE
India

ഓം ബിര്‍ള തുടരും, ലോക്സഭാ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തള്ളി

ലോക്സഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ വലിയ വാക്പോരാണ് നടന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയെ നീക്കാനായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. കടുത്ത വാദപ്രതിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് പ്രമേയം ശബ്ദവോട്ടോടെ തള്ളിയത്. ലോക്സഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ വലിയ വാക്പോരാണ് നടന്നത്.

പ്രമേയത്തിന്മേലുള്ള ചർച്ചക്ക് തുടക്കമിട്ടത് കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയി ആയിരുന്നു. ഇത് ഓം ബിർള എന്ന വ്യക്തിക്കെതിരെയുള്ള നീക്കമല്ലെന്നും സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ആണ് പ്രമേയം കൊണ്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സ്പീക്കർ സഭയുടെ നിഷ്പക്ഷനായ സംരക്ഷകനാണെന്നും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അദ്ദേഹം ഒരുപോലെ പ്രതിനിധീകരിക്കുന്നുണ്ട് എന്നും ആയിരുന്നു അമിത ഷായുടെ മറുപടി.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പെരുമാറ്റങ്ങളെ പരിഹസിച്ചുകൊണ്ട് അമിത് ഷാ ലോക്സഭയിൽ സംസാരിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. പാർലമെന്ററി വിരുദ്ധമായ ഭാഷയാണ് അമിത് ഷാ ഉപയോഗിക്കുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു.  ഇതിനിടയിലാണ് പ്രമേയം ശബ്ദവോട്ടിനിട്ട് തള്ളിയത്.

Lok Sabha Rejects Opposition Motion to Remove Om Birla.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സന്നിധാനത്ത് കോടികളുടെ കൊള്ള; മേൽശാന്തി നിക്ഷപിച്ചത് 46 ലക്ഷം,റിപ്പോർട്ട് ഹൈക്കോടതിയിൽ

'കടകംപള്ളി എനിക്കെതിരെ ഗൂഢാലോചന നടത്തി'; ഡിജിപിക്ക് പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി

പത്താം ക്ലാസ് പാസായവർക്ക് പ്രൊഫഷണൽ ഡോഗ് ട്രെയിനറാകാൻ പഠിക്കാം, കാലിക്കറ്റ് സർവകലാശാല നടത്തുന്ന കോഴ്സിന് മാർച്ച് 23 വരെ അപേക്ഷിക്കാം

ഇനി ഐപിഎൽ പൂരം, ആദ്യ മത്സരം ബംഗളൂരുവും ഹൈദരാബാദും തമ്മിൽ; അറിയാം മത്സരക്രമം

പാചകവാതക പ്രതിസന്ധി ഗൗരവതരം, സബ്‌സിഡി അനുവദിക്കണം; കേന്ദ്രത്തോട് മുഖ്യമന്ത്രി

SCROLL FOR NEXT