ചിത്രം: പിടിഐ 
India

ന്യൂനമര്‍ദം കരതൊട്ടു; തമിഴ്‌നാട്ടില്‍ വീണ്ടും കനത്ത മഴ, മരണം 14ആയി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപ്പെട്ട ന്യൂനമര്‍ദം കരതൊട്ടു. തമിഴ്‌നാട്ടിലെ മഹാബലിപൂരത്താണ് ന്യൂനമര്‍ദം കരതൊട്ടത്

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപ്പെട്ട ന്യൂനമര്‍ദം കരതൊട്ടു. തമിഴ്‌നാട്ടിലെ മഹാബലിപൂരത്താണ് ന്യൂനമര്‍ദം കരതൊട്ടത്. ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. അതേസമയം വെള്ളപ്പൊക്കത്തിലായ ചെന്നൈയില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ അതിശക്തമായ കാറ്റിന്റെ മുന്നറിയിപ്പ് പിന്‍വലിച്ചിട്ടില്ല. 

ചെന്നൈ,വില്ലുപുരം, കാഞ്ചീപുരം. തിരുവള്ളുവര്‍, ചെങ്കല്‍പ്പേട്ട്, തിരുപ്പത്തൂര്‍ ജില്ലകളില്‍ കനത്ത കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15ആയി. 


വിമാനത്താവളത്തിലെ നിയന്ത്രണങ്ങള്‍ നീക്കി

കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി. ദൂരക്കാഴ്ച ബുദ്ധിമുട്ടായതോടെ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് കാലാവസ്ഥ മെച്ചപ്പെട്ടതോടെ നീക്കിയത്.

ഷെഡ്യൂളുകളിലെ മാറ്റം സംബന്ധിച്ച വിവരങ്ങള്‍ക്കു യാത്രക്കാര്‍ അതാതു വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നു വിമാനത്താവളം അധികൃതര്‍ അറിയിച്ചു. 1.15 മുതല്‍ 6 മണി വരെയായിരുന്നു ലാന്‍ഡിങ് നിരോധനം. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും വഴി തിരിച്ചു വിട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT