ഫയല്‍ ചിത്രം 
India

നാളെ മുതല്‍ നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മധ്യപ്രദേശ് ; യുപിയിലും പഞ്ചാബിലും രാത്രി കര്‍ഫ്യൂ

രോഗവ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് ഉത്തര്‍പ്രദേശിലും പഞ്ചാബിലും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍ : കോവിഡ് വ്യാപനം തടയാന്‍ മധ്യപ്രദേശില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ വൈകീട്ട് ആറു മുതല്‍ തിങ്കളാഴ്ച രാവിലെ ആറുവരെയാണ് ലോക്ഡൗണ്‍. നഗരപ്രദേശങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നഗരമേഖലകളില്‍ രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി  ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു. 

കൂടുതല്‍ മേഖലകളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 14,043 പേര്‍ക്കാണ് ഇന്നലെ മധ്യപ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചത്. 

രോഗവ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് ഉത്തര്‍പ്രദേശിലും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ലഖ്‌നൗ, വാരാണസി, കാണ്‍പൂര്‍, പ്രയാഗ് രാജ് തുടങ്ങിയ സ്ഥലങ്ങളിലാണ് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. യുപിയില്‍ 6002 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പഞ്ചാബിലും രാത്രികാല നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 12 ജില്ലകളിലാണ് രാത്രി കര്‍ഫ്യൂ അടക്കം നിയന്ത്രണം ശക്തമാക്കിയത്. പഞ്ചാബില്‍ കഴിഞ്ഞദിവസം 2963 പേര്‍ക്കാണ് പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് കേസുകള്‍ 2.6 ലക്ഷമായി ഉയര്‍ന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

രാജ്യത്തിന് മുഴുവന്‍ സമയ പ്രതിപക്ഷ നേതാവ് വേണം; ജനവിരുദ്ധ ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ രാഹുല്‍ ബിഎംഡബ്ല്യു ഓടിക്കുകയായിരുന്നു: ജോണ്‍ ബ്രിട്ടാസ്

സഞ്ജു ഇടം നേടുമോ? ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും

പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്; സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം

കേരളത്തിലെത്തിയാല്‍ പൊറോട്ടയും ബീഫും കഴിക്കുമെന്ന് പ്രദീപ് രംഗനാഥന്‍; 'ധര്‍മദ്രോഹി, ഹിന്ദുവിരോധി'യെന്ന് വിമര്‍ശനം

SCROLL FOR NEXT