വീഡിയോ ദൃശ്യം 
India

പൂര്‍ണ നഗ്നനാക്കി  ഇരുത്തി; മോഷണക്കുറ്റം ആരോപിച്ച് യുവാവിന് ക്രുരമര്‍ദനം; വീഡിയോ

വലിയ പൈപ്പ് ഉപയോഗിച്ച് ആയാളുടെ കൈയില്‍ ആഞ്ഞടിക്കുന്നത് വീഡിയോയില്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നഗ്നനാക്കി ക്രൂരമായി മര്‍ദിച്ചു. മധ്യപ്രദേശിലെ സാഗര്‍ നഗരത്തിലാണ് സംഭവം. യുവാവിനെ ഒരു കൂട്ടം ആളുകള്‍ മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

യുവാവിനെ നഗ്നനയായി മതിലിനോട് ചേര്‍ത്തി ഇരുത്തിയശേഷമാണ് ഒരു സംഘം ആളുകള്‍ മര്‍ദിക്കുന്നത്. വലിയ പൈപ്പ് ഉപയോഗിച്ച് ആയാളുടെ കൈയില്‍ ആഞ്ഞടിക്കുന്നത് വീഡിയോയില്‍ കാണാം. അതിനുശേഷം യുവാവിനെ കുനിച്ച് നിര്‍ത്തി കൈമുട്ട് കൊണ്ട് മറ്റൊരാള്‍ ഇടിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അഡീഷണല്‍ എസ്പി പറഞ്ഞു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.അതിന് പിന്നാലെയാണ് മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാവിനെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നത്. സംസ്ഥാനത്ത് ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ തുടരുകയാണെന്നും ബിജെപി സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT