ചിത്രം: എഎന്‍ഐ 
India

'ഹാട്രിക് ദീദി'; ബംഗാളില്‍ മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായ മൂന്നാം തവണയാണ് മമത മുഖ്യമന്ത്രിയാകുന്നത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ ലളിതമായാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 

മന്ത്രിസഭയിലേക്ക് ആരൊക്കെ വരുമെന്നതിനെ കുറിച്ച് മമത മനസ്സ് തുറന്നിട്ടില്ല. നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരിയോട് തോറ്റെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ പശ്ചാത്തലത്തിലാണ് മമത സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. മന്ത്രിസഭയിലെ മറ്റു അംഗങ്ങള്‍ മെയ് 9ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. 

ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമത ബാനര്‍ജിയെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം മൂന്നുമണിക്ക് മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള നടപടികളും സര്‍ക്കാര്‍ രൂപീകരണത്തിന്റെ മറ്റു വിവരങ്ങളും വ്യക്താക്കുമെന്നും മമത അറിയിച്ചു. 292ല്‍ 213സീറ്റും നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാമതും അധികാരത്തിലെത്തിയിരിക്കുന്നത്. 77സീറ്റാണ് ബിജെപി നേടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT