മമത ബാനർജി, ഋതബ്രത ബാനർജി  എക്സ്
India

മമതയ്ക്ക് 'ഫുട്‌ബോള്‍ പ്ലെയര്‍', വിമതർക്ക് 'കവര്‍'; തൃണമൂലിലെ ഇരു വിഭാഗങ്ങള്‍ക്കും പ്രത്യേക പേരും ചിഹ്നവും അനുവദിച്ചു

ബം​ഗാൾ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലും ടിഎംസിയുടെ രണ്ട് ഗ്രൂപ്പുകളും മത്സരിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവകാശത്തര്‍ക്കത്തില്‍ താല്‍ക്കാലിക പരിഹാരം. ബംഗാള്‍ നിയമസബഭ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ക്കും പ്രത്യേകം പേരും ചിഹ്നവും അനുവദിച്ചു. മമത ബാനര്‍ജിയുടെ വിഭാഗത്തിന് 'മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്' എന്ന പേരാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. 'ഫുട്‌ബോള്‍ കളിക്കാര'നാണ് തെരഞ്ഞെടുപ്പ് ചിഹ്നം.

അരൂപ് റോയിയുടെ നേതൃത്വത്തിലുള്ള വിമത ടിഎംസി വിഭാഗത്തിന് 'ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ്' എന്നാണ് പേര്. 'കവര്‍' ആണ് ചിഹ്നം. പശ്ചിമബംഗാള്‍, മേഘാലയ, ത്രിപുര സംസ്ഥാനങ്ങളിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കത്തെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും, പുല്ലും പൂവും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു.

പശ്ചിമ ബംഗാളില്‍ നന്ദിഗ്രാം, രജിനഗര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലേക്ക് ഒക്ടോബര്‍ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. മുഖ്യമന്ത്രി സുവേന്ദു അധികാരി ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് നന്ദിഗ്രാമില്‍ ഉപതെരഞ്ഞെടുപ്പ്. തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയെയാണ് സുവേന്ദു നന്ദിഗ്രാമില്‍ പരാജയപ്പെടുത്തിയത്. ആം ജനതാ ഉന്നായന്‍ പാര്‍ട്ടി സ്ഥാപകന്‍ ഹുമയൂണ്‍ കബീര്‍ ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് രജിനഗറില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. രണ്ട് സീറ്റിലും ടിഎംസിയുടെ രണ്ട് ഗ്രൂപ്പുകളും മത്സരിക്കുന്നുണ്ട്.

Mamata Banerjee's party, Rebels get new Name and Symbol

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടർച്ചയായി 6 മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും: സംസ്ഥാനത്ത് 6 ലക്ഷത്തിലേറെ കാർഡുകൾക്ക് പിടിവീണേക്കും; 44,279 മുൻഗണനാ കാർഡുകൾ പുറത്തേക്ക്

'മരണമണം മാറാത്ത വീട്'; തൂക്കുകയറില്‍ നിന്ന് രക്ഷപ്പെട്ട കൊലപാതകി കയറില്‍ 'ഒടുങ്ങി'; കൊലപ്പെടുത്തിയത് യുവതി അടക്കം 19 പെണ്‍കുട്ടികളെ

ദിവസത്തിൽ രണ്ടുതവണ മുഖം കഴുകണോ?

'കല്പന ചേച്ചി മരിച്ചപ്പോൾ ഫോട്ടോ എടുക്കാൻ ചുറ്റും ഒരുപാട് പേരുണ്ടായിരുന്നു; ഒരാളുടെ കരച്ചിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു ക്രൂരതയുണ്ടല്ലോ'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 70 lottery result