പ്രതീകാത്മക ചിത്രം 
India

അച്ഛനും മക്കളും ചേര്‍ന്ന് 17കാരിയായ ദത്തുപുത്രിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു; വളര്‍ത്തമ്മ കൂട്ട്; അറസ്റ്റ്‌

പതിനഞ്ച് വയസില്‍ പെണ്‍കുട്ടി ഋതുമതിയായതിന് പിന്നാലെ ഇവര്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ദത്തുപുത്രിയായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അച്ഛനും മക്കളും അറസ്റ്റില്‍.  ചെന്നൈയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 64കാരനായ അച്ഛനും 58 കാരിയായ അമ്മ 34, 29 വയസുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. 26കാരനായ ഇളയ മകന്‍ ഒളിവിലാണ്. മകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ദത്തെടുത്തത്. 

2005ലാണ് ഇവര്‍ പെണ്‍കുട്ടിയെ ദത്തെടുത്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മരിച്ചതിന് പിന്നാലെയാണ് ഇവര്‍ കുട്ടിയെ ദത്തെടുത്തത്. പതിനഞ്ച് വയസില്‍ പെണ്‍കുട്ടി ഋതുമതിയായതിന് പിന്നാലെ ഇവര്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി തനിച്ചായിരുന്ന സമയത്ത് ആദ്യം വളര്‍ത്തച്ഛനാണ് ബലാത്സംഗം ചെയ്തത്. പിന്നാലെ മക്കളും പെണ്‍കുട്ടിയോട് ഇതേരീതിയില്‍ പെരുമാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ടുവര്‍ഷത്തോളമുള്ള പീഡനം തുടര്‍ന്ന് സഹിക്കാനാവാതെ വന്നപ്പോള്‍ പെണ്‍കുട്ടി സ്വന്തം സഹോദരങ്ങളോട് ദുരനുഭവം വിവരിക്കുകയായിരുന്നു. അവരുടെ സഹായത്തോടെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. അച്ഛനും മക്കള്‍ക്കുമെതിരെ ലൈംഗികാതിക്രമത്തിനും ഇയാളുടെ ഭാര്യയ്‌ക്കെതിരെ വിവരങ്ങള്‍ മറച്ചുവച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT