പ്രതീകാത്മക ചിത്രം 
India

പുലര്‍ച്ച വീടിന്റെ മുന്നില്‍ ഒരുമിച്ച് കണ്ടു, മകളെയും കാമുകനെയും മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്നു; ആയുധവുമായി അച്ഛന്‍ സ്റ്റേഷനില്‍, ദുരഭിമാനക്കൊല 

ഉത്തര്‍പ്രദേശില്‍ പ്രണയബന്ധത്തിന്റെ പേരില്‍ മകളെയും കാമുകനെയും അച്ഛന്‍ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രണയബന്ധത്തിന്റെ പേരില്‍ മകളെയും കാമുകനെയും അച്ഛന്‍ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്നു. രക്തപ്പാടുകള്‍ നിറഞ്ഞ ആയുധവുമായി അച്ഛന്‍ സ്റ്റേഷനിലെത്തി കീഴടങ്ങി. ഒറ്റനോട്ടത്തില്‍ കൊലപാതകം ഭുരഭിമാനക്കൊലയാണെന്നാണ് പൊലീസിന്റെ നിഗമനം.
ബുദന്‍

ബുദൗന്‍ പരൗളി ഗ്രാമത്തില്‍ ഇന്ന് ( ചൊവ്വാഴ്ച) പുലര്‍ച്ചെ 4.30 ഓടേയാണ് സംഭവം. 20കാരനായ സച്ചിനും 20കാരിയായ നീതുവുമാണ് മരിച്ചത്. രണ്ടുവര്‍ഷമായി ഇവര്‍ ഇഷ്ടത്തിലായിരുന്നു. ഇവരുടെ പ്രണയത്തെ നീതുവിന്റെ കുടുംബം എതിര്‍ത്തിരുന്നു. ഇവരുടെ ബന്ധം തടയാന്‍ കുടുംബാംഗങ്ങള്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. 

നീതുവിന്റെ വീടിന്റെ വാതിലില്‍ ഇരുവരും ഒരുമിച്ച് ഇരിക്കുന്നത് കണ്ടതാണ് പ്രകോപനത്തിന് കാരണം. കുടുംബം ഒന്നടങ്കമാണ് സച്ചിനെയും നീതുവിനെയും ആക്രമിച്ചത്. തുടര്‍ന്ന് നീതുവിന്റെ അച്ഛന്‍ മഹേഷ് ഇരുവരെയും മണ്‍വെട്ടി കൊണ്ട് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് ശേഷം മറ്റ് കുടുംബാംഗങ്ങള്‍ ഒളിവില്‍ പോയി. മഹേഷ് ആയുധവുമായി സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

SCROLL FOR NEXT