ഇന്‍ഷുറന്‍സ് തുകയ്ക്കായി ഭാര്യയെ പാമ്പിന്‍വിഷം കുത്തിവെച്ച് കൊന്നു പ്രതീകാത്മക ചിത്രം
India

25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കായി ഭാര്യയെ പാമ്പിന്‍വിഷം കുത്തിവെച്ച് കൊന്നു; വഴിത്തിരിവായത് സഹോദരന്റെ പരാതി

ഉത്തരാഖണ്ഡില്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കായി ഭാര്യയെ പാമ്പിന്‍വിഷം കുത്തിവെച്ച് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കായി ഭാര്യയെ പാമ്പിന്‍വിഷം കുത്തിവെച്ച് കൊന്നു. ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ സഹോദരിയെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു എന്ന സഹോദരന്റെ പരാതിയാണ് കേസില്‍ നിര്‍ണായകമായത്.

ഓഗസ്റ്റ് 11ന് ഉധം സിങ് നഗറിലാണ് കേസിനാസ്പദമായ സംഭവം. ശുഭം ചൗധരിയാണ് ഭാര്യ സലോണി ചൗധരിയെ കൊലപ്പെടുത്തിയത്. ഇന്‍ഷുറന്‍സ് തുകയ്ക്കായി സലോണിയെ ശുഭം ചൗധരി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സഹോദരന്‍ അജിത് സിങ് ആണ് പൊലീസില്‍ പരാതി നല്‍കിയത്. കൂടാതെ സലോണിയെ ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിച്ചിരുന്നതായും പരാതിയില്‍ ആരോപിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പീഡനം സഹിക്കാന്‍ വയ്യാതെ സലോണി വിവാഹ മോചനം തേടിയിരുന്നു. നാലുവര്‍ഷം മുന്‍പ് ശുഭത്തിന്റെ വിവാഹേതര ബന്ധം തിരിച്ചറിഞ്ഞതും ഇവര്‍ തമ്മിലുള്ള ബന്ധം വഷളാവാന്‍ ഇടയാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

സംഭവത്തിന് ഒരു മാസം മുന്‍പ് ആണ് ഭാര്യയുടെ പേരില്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തത്. ശുഭത്തെയാണ് നോമിനിയായി കാണിച്ചിരുന്നത്. പ്രീമിയമായി രണ്ടുലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ശുഭം ചൗധരിക്കെതിരെ കൊലപാതക കുറ്റം ചുമത്തി വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

SCROLL FOR NEXT