ഹൈദരാബാദ്: കല്യാണം കഴിഞ്ഞ് രണ്ടുമാസം മാത്രമായിരിക്കേ, ഹൈദരാബാദില്‍ യുവാവിനെ കുത്തിക്കൊന്നു. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ പിടിയിലായ പ്രതികള്‍ യുവാവിന്റെ ഭാര്യയുടെ ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു.
ഹൈദരാബാദില്‍ സരൂര്‍നഗര്‍ തഹസില്‍ദാര്‍ ഓഫീസിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ അക്രമി നാഗ്‌രാജിനെ കുത്തി കൊല്ലുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നാലെ നാഗ്‌രാജിന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയുടെ ബന്ധുക്കളാണ് എന്ന് ആരോപിച്ച് യുവാവിന്റെ കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചു.
രണ്ടുമാസം മുന്‍പാണ് 25 വയസ്സുള്ള നാഗ്‌രാജ് സയ്യിദ് അഷ്രിന്‍ സുല്‍ത്താനയെ വിവാഹം കഴിച്ചത്. കോളജ് കാലത്തെ പ്രണയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. ഇതരമതത്തില്‍പ്പെട്ടവര്‍ ആയതിനാല്‍ ഇരുവര്‍ക്കും വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നു. തുടര്‍ന്ന് ആര്യസമാജ് മന്ദിരത്തിലാണ് ഇവര്‍ വിവാഹിതരായത്. ഭാര്യയുടെ വീട്ടുകാര്‍ നാഗ്‌രാജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവാവിന്റെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
കാര്‍ ഷോറൂമില്‍ സെയില്‍സ്മാനായിരുന്നു നാഗ്‌രാജ്. സംഭവത്തിന് പിന്നാലെ യുവാവിന്റെ മരണത്തില്‍ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates