പ്രതീകാത്മക ചിത്രം 
India

തുടര്‍ച്ചയായി പൊലീസ് പിഴയിട്ടു; ബൈക്ക് കത്തിച്ച് യുവാവിന്റെ ക്രോധം

12 തവണയായി  ഇയാളില്‍ നിന്ന് പൊലീസ് 4,800 രൂപയാണ്‌ പിഴയിട്ടത്.  

Author : സമകാലിക മലയാളം ഡെസ്ക്



ഹൈദരാബാദ്: തുടര്‍ച്ചയായി പൊലീസ് പിഴയിട്ടതോടെ മദ്യലഹരിയില്‍ ബൈക്ക് കത്തിച്ച് യുവാവിന്റെ പരാക്രമം. 12 തവണയായി  ഇയാളില്‍ നിന്ന് പൊലീസ് 4,800 രൂപയാണ്‌ പിഴയിട്ടത്.  തെലങ്കാന വിക്രാബാദ് സ്വദേശിയായ തളരി സങ്കപ്പയാണ് സ്വന്തം ബൈക്കിന് തീയിട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 

കര്‍ഷക തൊഴിലാളിയായ സങ്കപ്പയ്ക്ക് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ഇതുവരെ 4,800 രൂപ പിഴയിട്ടിരുന്നു. ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിനടക്കം പല തവണ പൊലീസ് പരിശോധനയില്‍ പിടിക്കപ്പെട്ടപ്പോഴാണ് ഈ തുക പിഴയായി ചുമത്തിയത്. 

കഴിഞ്ഞ ദിവസം സ്വന്തം ഗ്രാമത്തില്‍നിന്ന് തന്തൂരിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ സങ്കപ്പയെ പൊലീസ് വീണ്ടും പിടികൂടി. തുടര്‍ന്ന് ഇതുവരെ അടയ്ക്കാതിരുന്ന പിഴത്തുക മുഴുവന്‍ അടയ്ക്കണമെന്നും അതിനു ശേഷമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്നും പറഞ്ഞു. ഇതോടെ യുവാവ് ബൈക്കുമായി അതിവേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍, ബൈക്കിനെ പിന്തുടര്‍ന്നെത്തിയ പൊലീസ് പിന്നീട് കണ്ടത് യുവാവ് ബൈക്ക് കത്തിക്കുന്ന കാഴ്ചയായിരുന്നു. സമീപത്തെ കെട്ടിടത്തിന് സമീപം ബൈക്ക് നിര്‍ത്തിയ ഇയാള്‍ പെട്രോളൊഴിച്ച് ബൈക്കിന് തീയിട്ടെന്നാണ് പൊലീസ് പറയുന്നത്. എന്തിനാണ് ബൈക്ക് കത്തിച്ചതെന്ന് ചോദിച്ചപ്പോള്‍ നിരന്തരം പിഴ ഈടാക്കുന്നതില്‍ കുപിതനായാണ് താന്‍ ഇത് ചെയ്തതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന