പ്രതീകാത്മക ചിത്രം 
India

കറണ്ടു ബില്ലടയ്ക്കാൻ പോയ ആറാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, ശരീരത്തിൽ പരുക്കേറ്റ പാടുകൾ; രണ്ടു പേർ അറസ്റ്റിൽ

ബുധനാഴ്ച നാട്ടുകാരാണ്  പ്രദേശത്തെ പൊതുശുചിമുറിക്കു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നു മൃതദേഹം കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; വൈദ്യുതി ബില്ലടയ്ക്കാൻ അമ്മയ്ക്കൊപ്പം പോയ 11 കാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തി. തമിഴ്നാട്ടിൽ ചെങ്കൽപ്പെട്ടിലാണ് സംഭവമുണ്ടായത്. വെങ്കമ്പാക്കം സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാർഥിനി പിക്സീതയുടെ മൃതദേഹമാണ് വീടിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ഇന്നലെ രാവിലെ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു. 

പിക്‌സീതയുടെ അച്ഛന്‍ ഗണേശന് ഇറച്ചിക്കടയാണ്. രണ്ട് സഹോദരങ്ങള്‍ക്കും അച്ഛനുമൊപ്പമാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ഇലക്ട്രിസിറ്റി ബില്ലടയ്ക്കാന്‍ ഇന്റര്‍നെറ്റ് കഫെയില്‍ പോയത്. പണമടച്ച ശേഷം അച്ഛന്റെ കടയില്‍ എത്തിയിരുന്നു. അതിനുശേഷമാണ് വീട്ടിലേക്ക് പോയത്. ഗണേഷ് 7 മണിക്ക് വീട്ടിലെത്തിയപ്പോഴാണ് മകള്‍ തിരിച്ചെത്തിയില്ലെന്നു അറിയുന്നത്. തുടര്‍ന്ന് അയല്‍വാസികളേയും ബന്ധുക്കളേയും അറിയിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അതിനു ശേഷമാണ് മകളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കുന്നത്.

ബുധനാഴ്ച നാട്ടുകാരാണ്  പ്രദേശത്തെ പൊതുശുചിമുറിക്കു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നു മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പരുക്കുകളോടെയായിരുന്നു മൃതദേഹം. പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. പെൺകുട്ടിയുടെ മരണത്തിനു പിന്നിലെ യഥാർഥ കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ചെന്നൈ-പുതുച്ചേരി ഈസ്റ്റ് കോസ്റ്റ് റോഡ് ഉപരോധിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT