പ്രതീകാത്മക ചിത്രം 
India

കാഴ്ച പരിമിതിയുള്ള 14കാരനെ കനാലില്‍ തള്ളിയിട്ടു, മാതാവ് അറസ്റ്റില്‍; മകനായി തിരച്ചില്‍ 

ഭിന്നശേഷിക്കാരനായ മകനെ കനാലിലേക്ക് തള്ളിയിട്ട സംഭവത്തില്‍ മാതാവ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഭിന്നശേഷിക്കാരനായ മകനെ കനാലിലേക്ക് തള്ളിയിട്ട സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ഒഴുക്കില്‍പെട്ട കുട്ടിയെ കണ്ടെത്താനായിട്ടില്ല. കാഴ്ച പരിമിതിയുള്ള കുട്ടി, ലോക്ക്ഡൗണ്‍ സമയത്താണ് മാനസികാസ്വാസ്ഥ്യം കാണിക്കാന്‍ തുടങ്ങിയത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. നാഗാര്‍ജുന സാഗര്‍ പദ്ധതിയുടെ കനാലിലേക്കാണ് 14കാരനെ തള്ളിയിട്ടത്. സംഭവത്തില്‍ എന്‍ ശൈലജ എന്ന 36കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുടെ ഭര്‍ത്താവ് ജീവനൊടുക്കിയിരുന്നു. വീട്ടുജോലിക്ക് പോയാണ് ശൈലജ 14കാരന്‍ അടക്കം മൂന്ന് കുട്ടികളെ സംരക്ഷിച്ചിരുന്നത്. രണ്ടാമത്തെ മകന്‍ ഗോപി ചന്ദിനാണ് ജന്മനാ കാഴ്ച്ചശക്തിയില്ലാത്തത്. ലോക്ക്ഡൗണ്‍ സമയത്ത് ഗോപി ചന്ദ് മാനസികാസ്വാസ്ഥ്യവും കാണിച്ചിരുന്നു.

ഗോപി രാത്രിയില്‍ ഉറങ്ങാതിരിക്കുന്നതും കുട്ടിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ചുള്ള ആശങ്കയും ശൈലജയെ അലട്ടിയിരുന്നതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച എന്‍എസ്പി പദ്ധതിക്ക് സമീപമെത്തിയ ശൈലജ മകനെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന കര്‍ഷകന്‍ സംഭവം കാണുകയും യുവാക്കളോട് കുട്ടിയെ രക്ഷപ്പെടുത്താന്‍ പറയുകയും ചെയ്‌തെങ്കിലും ഒഴുക്കില്‍പെട്ട് കുട്ടിയെ കാണാതായി. ശൈലജക്കെതിരെ കൊലപാതകശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT