പ്രതീകാത്മക ചിത്രം 
India

സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കാന്‍ നീക്കം; മുന്‍ എംഎല്‍എമാര്‍ അടക്കം അഞ്ചു നേതാക്കളെ പുറത്താക്കി ബിജെപി

ഹിമാചല്‍ പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുക്കേ, ബിജെപിക്ക് തലവേദനയായി വിമതനീക്കം.

സമകാലിക മലയാളം ഡെസ്ക്

ഹിമാചല്‍ പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുക്കേ, ബിജെപിക്ക് തലവേദനയായി വിമതനീക്കം. 4 മുന്‍ എംഎല്‍മാര്‍ അടക്കം അഞ്ചുപേരെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിലക്ക് ലംഘിച്ച് സ്വതന്ത്രരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചവരെയാണ് പുറത്താക്കിയിരിക്കുന്നത്. 6 വര്‍ഷത്തേക്കാണ് പുറത്താക്കിയത്. പക്ഷേ ഇവര്‍ മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. 

വിമത ഭീഷണി ഉയര്‍ന്ന മൂന്ന് മണ്ഡലങ്ങള്‍ മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ ജില്ലയായ മണ്ടിയിലാണ്. മുന്‍മന്ത്രിയുടെ മകനടക്കം ടിക്കറ്റ് നിഷേധിക്കപ്പെട്ടവരാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. കാംഗ്ര ജില്ലയില്‍ അഞ്ചും കുളുവില്‍ മൂന്നും സീറ്റുകളില്‍ ബിജെപിക്ക് വിമത ഭീഷണിയുണ്ട്. 

അതിനിടെ കുളു സദറില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ മഹേശ്വര്‍ സിങ് അവസാന നിമിഷം പത്രിക പിന്‍വലിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ നേരിട്ട് ചര്‍ച്ച നടത്തിയാണ് മഹേശ്വര്‍ സിങിന്റെ പത്രിക പിന്‍വലിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT