പ്രതീകാത്മക ചിത്രം 
India

മകളെയും കാമുകനെയും കൊന്നു, മൃതദേഹങ്ങള്‍ പുഴയില്‍ വലിച്ചെറിഞ്ഞു; അന്വേഷണം വഴിത്തെറ്റിക്കാന്‍ വീട്ടില്‍ നിന്ന് മാറി നിന്നു, മധ്യപ്രദേശില്‍ ദുരഭിമാനക്കൊല 

മധ്യപ്രദേശില്‍ ദുരഭിമാനക്കൊല

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദുരഭിമാനക്കൊല. മകളെയും കാമുകനെയും കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ മൃതദേഹങ്ങള്‍ പുഴയില്‍ വലിച്ചെറിഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തില്‍ അച്ഛന്‍ കുറ്റസമ്മതം നടത്തി. മൃതദേഹങ്ങള്‍ക്കായി ചമ്പല്‍ നദിയില്‍ തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറയുന്നു.

മൊറീനയിലാണ് സംഭവം. ശിവാനിയും കാമുകന്‍ ചോട്ടു തോമര്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇരുവരെയും കാണാനില്ലായിരുന്നു. മകളെ കാണാനില്ല എന്ന് കാണിച്ച് ജൂണ്‍ മൂന്നിന് അച്ഛന്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇരുവരെയും ശിവാനിയുടെ അച്ഛന്‍ രാജ്പാലാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ശിവാനിയെ കാണാതായതിന്റെ തൊട്ടടുത്ത ദിവസം ചോട്ടു തോമറിനെയും കാണാതായി. വീട്ടിലേക്ക് പോകുന്നവഴി ചോട്ടുവിനെ ശിവാനിയുടെ കുടുംബാംഗങ്ങള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്ന ചോട്ടുവിന്റെ ബന്ധുക്കളുടെ ആരോപണമാണ് കേസില്‍ നിര്‍ണായകമായത്. 

ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ശിവാനിയുടെ കുടുംബാംഗങ്ങള്‍ കുറച്ചുദിവസം വീട്ടില്‍ നിന്ന് മാറിനിന്നു. അഞ്ചുദിവസത്തിന് ശേഷമാണ് മടങ്ങിയെത്തിയത്. സംശയം തോന്നിയ പൊലീസ് ശിവാനിയുടെ അച്ഛനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരെയും കൊലപ്പെടുത്തിയതായി രാജ്പാല്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT